കൊച്ചി ; വാഗമൺ സിമി കേസിൽ പതിനെട്ടു പേർ കുറ്റക്കാരെന്ന് എൻ.ഐ.എ കോടതി വിധിയിലൂടെ വ്യക്തമാകുന്നത് ഭീകരപ്രവര്‍ത്തനം നേരിടുന്നതില്‍ കേരളം വരുത്തിയ വീഴ്ച്ചയാണ്.
രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയും പരിശീലനവും സംസ്ഥാനത്ത് നടന്നിട്ടും പോലീസ് അറിഞ്ഞില്ല.
കേന്ദ്ര ഏജന്‍സികള്‍ വിഷയം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമവും അന്നത്തെ ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി.
2007 ഡിസംബറില്‍ വാഗമണിലെ തങ്ങള്‍ പാറയില്‍ ഭീകരസംഘടനയായ സിമിയിലെ അംഗങ്ങള്‍ രഹസ്യയോഗം ചേര്‍ന്ന് സ്ഫോടക വസ്തുക്കൾ, തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ എന്നിവയിൽ പരിശീലനം നേടുകയും ചെയ്തുവെന്നാണ് കേസ്.
നാല് മലയാളികളടക്കം പങ്കെടുത്ത സംഭവത്തില്‍ പഴയ പാനായിക്കുളം സിമി കേസിലെ പ്രതികളും ഉള്‍പ്പെട്ടിരുന്നെങ്കിലും പോലീസോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമോ ഇക്കാര്യം അറിഞ്ഞതേയില്ല.
ഇതിനിടെ ഗുജറാത്തില്‍ പിടിയിലായ ഭീകരരില്‍ നിന്നും ലഭിച്ച വിവരം അവിടുത്തെ പോലീസ് കേരളത്തിന് കൈമാറിയെങ്കിലും അവഗണിക്കപ്പെട്ടു. ബിജെപിക്ക് കീഴിലുള്ള ഗുജറാത്ത് പോലീസിന് പ്രത്യേക അജണ്ട ഉണ്ടെന്നായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയും 38 പേര് പ്രതിപ്പട്ടികയില്‍ ഉൾപ്പെടുകയും ചെയ്തു.
അതേസമയം ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക അംഗം ഖുറേഷി ഉള്‍പ്പെടെ പ്രതിയായ കേസില്‍ 77 പ്രോസിക്യൂഷന് സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും നിരത്തി ഭീകരര്‍ക്ക് എന്‍ഐഎ ശിക്ഷ വാങ്ങി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയ്ക്ക് വലിയ വിലയാണ് നല്‍കേണ്ടി വന്നത്.
രാജ്യത്തിന്റെ പല സ്ഥലങ്ങളില്‍ സ്ഫോടനം നടത്തിയതിന് പുറമേ കേരളത്തില്‍ നിന്നും ഭീകരവാദ പ്രവര്‍ത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാനും വാഗമണ്‍ ക്യമ്പിലൂടെ പ്രതികള്‍ക്ക് സാധിച്ചു.
സംസ്ഥാന പോലീസിന്റെ പിടിപ്പുകേട് തുറന്നുകാട്ടപ്പെട്ടതും രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന് തിരിച്ചറിഞ്ഞതും തുടര്‍ന്നുള്ള കാലങ്ങളില്‍ ഐഎസിന്റേതടക്കം പ്രിയപ്പെട്ട റിക്രൂട്ടിംഗ് ഹബ്ബായി കേരളത്തെ മാറ്റി.