കോട്ടയം ; കോട്ടയത്ത് നിപ്പ പനി സംശയിച്ച് ഒരാളെക്കൂടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിനെയാണു മെഡിക്കൽ കോളജിലെത്തിച്ചിരിക്കുന്നത്.
നിപ്പ ലക്ഷണങ്ങളുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേ സമയം മലപ്പുറം മൂന്നിയൂരിൽ നിപ്പ ബാധിച്ചു മരിച്ച സിന്ധുവിന്റെ ഭർത്താവിനെ പനിയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രിയോടെ പ്രവേശിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പനി മൂലം പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരന് മരിച്ചു. പനി ഹൃദയത്തെ ബാധിച്ചതാണെന്നാണു നിഗമനം.
കൂടുതൽ കൃത്യതയ്ക്കായി രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.