ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ 168 ദിവസത്തെ താമസത്തിന് ശേഷം മൂന്ന് ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. നാസയിലെ സ്‌കോട്ട് തിംഗിള്‍, ജപ്പാനിലെ നൊറിഷിംഗ് കനായ്, റഷ്യയില്‍ നിന്നുള്ള അന്റോണ്‍ ഷ്‌കപ്ലെറോവ് എന്നിവരാണ് ഞായറാഴ്ച തിരികെ എത്തിയത്. ഉള്‍പ്രദേശമായ ഹെസ്‌ക്കാസ്ഗണിലെ കസാഖ്സ്ഥാനില്‍ പ്രാദേശിക സമയം 8.39ഓടെയാണ് സംഘം ഇറങ്ങുന്നത്.
ഇതില്‍ ടിംഗിളിന്റെയും കനായുടെയും ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത്. 532 ദിവസം മൂന്നു ഫ്‌ളൈറ്റുകളിലായി ബഹിരാകാശത്ത് താമസിച്ചിട്ടുള്ള വ്യക്തിയാണ് ഷ്‌കപ്ലെറോവ്.
100ലധികം പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംഘം ഭൂമിയില്‍ തിരിച്ചെത്തിയത്. മെറ്റീരിയല്‍ ടെസ്റ്റിങ്ങും, ബഹിരാകാശത്ത് സസ്യങ്ങള്‍ വളരാനുള്ള സാധ്യത തേടിയുള്ള പഠനം ഉള്‍പ്പെടെ സംഘം നടത്തി.
ഫെബ്രുവരിയില്‍ റെക്കോഡ് സ്‌പേസ് വാക്കും ഷ്‌കപ്ലെറോവ് നടത്തി. എട്ടു മണിക്കൂര്‍ 13 മിനിട്ടാണ് ഷ്‌കെപ്ലെറോവ് ബഹിരാകാശത്ത് നടന്നത്. റഷ്യന്‍ സ്‌പേസ് പ്രോഗ്രാമിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ നടത്തമാണിത്. ടിംഗിള്‍, കനായ് എന്നിവരും അവരുടെ വ്യത്യസ്ത പരീക്ഷണങ്ങളുടെ ഭാഗമായി ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി.
സ്‌പേസ് സ്റ്റേഷന്‍ കമാന്ററായ ഷ്‌കപ്ലെറോവ്, സ്‌റ്റേഷന്റെ നിയന്ത്രണം നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡ്ര്യൂ ഫ്യൂസ്റ്റെലിനു നല്‍കിയാണ് ഭൂമിയിലേക്ക് മടങ്ങിയത്.