കോഴിക്കോട് : നിപ്പാ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിന് നിരവധി ആളുകൾ പരിശ്രമിച്ചിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ട പ്രവർത്തനമായിരുന്നു കോഴിക്കോട്ടെ ആറ് ആംബുലൻസ് ഡ്രൈവർമാരുടേത്. നിലവിൽ നിപ്പ ബാധ ആരിലും സ്ഥിരീകരിക്കാത്തതിലുള്ള ആശ്വാസത്തിലാണിവർ.
https://www.youtube.com/watch?v=lGsWHnurN3w
ആയിരക്കണക്കിന് മൃതദേഹങ്ങളുമായി വാഹനമോടിച്ചവർ പോലും നിപാ ഭീതിയിൽ മാറി നിന്ന സമയത്താണ് നിപാ ബാധിച്ച് മരിച്ചവരെ ശ്മശാനത്തിലേക്കെത്തിക്കാനും രോഗികളെ ആശുപത്രിയിലെത്തിക്കാനുമെല്ലാം ഈ ആംബുലൻസ് ഡൈവർമാർ മുന്നോട്ട് വന്നത്. മെയ് ഇരുപത്തി രണ്ടിനാണ് നിപ്പാ ബാധിച്ച് മരിച്ചവരെ ആരോഗ്യ വകുപ്പ് മുൻകൈയെടുത്ത് സംസ്കരിക്കാൻ തുടങ്ങിയത് .
എന്നാൽ അന്ന് ആരോഗ്യ വകുപ്പ് നേരിട്ട പ്രധാന വെല്ലുവിളി മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭ്യമല്ല എന്നതായിരുന്നു. എന്നാൽ ഭീതി ക്കിടയിലും സാമൂഹിക പ്രതിബദ്ധതയുള്ള ഇവർ മുന്നോട്ട് വരികയായിരുന്നു.പ്രത്യേക വേഷം ധരിച്ചാണ് ഇവർ ആംബുലൻസ് ഓടിച്ചത്. മണിക്കൂറുകളോളം ജലപാനം പോലും നടത്താൻ കഴിഞ്ഞിരുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.എന്തായാലും നിപ്പ നിയന്ത്രണ വിധേയമായതിലുള്ള ആശ്വാസത്തിലാണിവർ.