മോസ്കോ : തകർത്തു കളിച്ച ക്രൊയേഷ്യൻ നിര ഭേദിച്ച് ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഫ്രഞ്ച് വിപ്ളവം. ക്രൊയേഷ്യയെ 4-2 നു തോൽപ്പിച്ചാണ് ഫ്രഞ്ച് പട കിരീടം ചൂടിയത്.
പതിനെട്ടാം മിനുട്ടിൽ മാൻസുകിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസ് ലീഡ് നേടി .ഇരുപത്തെട്ടാം മിനുട്ടിൽ ഉജ്ജ്വലമായൊരു നീക്കത്തിലൂടെ പെരിസിച്ച് ക്രൊയേഷ്യക്ക് വേണ്ടി സമനില ഗോൾ നേടി. മുപ്പത്തിയെട്ടാം മിനുട്ടിൽ ഫ്രാൻസ് എടുത്ത കോർണർ തടയുന്നതിനിടെ പെരിസിച്ചിന്റെ കയ്യിൽ പന്തു തട്ടിയതോടെ റഫറി പെനാൽട്ടി വിധിച്ചു . കണക്കു കൂട്ടൽ പിഴയ്‌ക്കാതെ ഗ്രീസ്മാന്റെ തകർപ്പൻ ഷൂട്ട് വലകുലുക്കി (2-1)
രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ക്രൊയേഷ്യയെ ഞെട്ടിച്ചു കൊണ്ട്59-)0 മിനുട്ടിൽ പോഗ്ബ ഗോൾ നേടി. അറുപത്തിയഞ്ചാം മിനുട്ടിൽ പോഗ്ബ വെണ്ടും വല കുലുക്കിയതോടെ ഫ്രാൻസ് 4-1 നു മുന്നിലെത്തി.69-)0 മിനുട്ടിൽ ഫ്രഞ്ച് ഗോളി ലോറിസിന്റെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത മാൻസുകിച്ച് ക്രൊയേഷ്യക്ക് വേണ്ടി ഒരു ഗോൾ മടക്കി (4-2)
ഉജ്ജ്വല കളിയുമായി ക്രൊയേഷ്യ കളം നിറഞ്ഞു കളിച്ചെങ്കിലും കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലാക്കി ഫ്രാൻസ് കിരീടം നേടുകയായിരുന്നു. ഫ്രാൻസിന്റെ രണ്ടാം കിരീടമാണിത്.