കൊച്ചി : കിടപ്പാടം ജപ്തിചെയ്യുന്നതിനെതിരെ സമരം ചെയ്യാനെത്തിയ വീട്ടമ്മയായ പ്രീത ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി . ജപ്തി നടപടികൾ തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത് . ഒപ്പം പ്രതിഷേധിച്ച 12 പേരെയും അറസ്റ്റ് ചെയ്തു . കൊച്ചി പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രെബ്യുണലിനു മുന്നിൽ രണ്ടുദിവസത്തെ രാപ്പകൽ സമരത്തിനായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പേ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.ജപ്തി നടപടികൾ പൂർത്തിയാക്കി വിശദീകരണം നല്കാൻ സർക്കാരിന് കോടതിയുടെ നിർദേശം ഉണ്ടായിരുന്നു.എന്നാൽ ജപ്തിനടപടികളോട് സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രീതയും കുടുംബവും.സമരസമിതിയിൽപ്പെട്ട ഏതാനും സമരക്കാരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
സുഹൃത്തിന്റെ ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിനാണ് പ്രീതയുടെ കിടപ്പാടം ജപ്തി ചെയ്തത് .ബാങ്കിന്റെ ഈ നടപടിക്കെതിരെ പ്രീത ചിതയൊരുക്കി പ്രധിഷേധിച്ചത് ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി,38 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിട്ടുവെന്നാണ് ആക്ഷേപം.പ്രശസ്ത സാമൂഹിക പ്രവർത്തകയായ മേധാ പട്കർ ഉൾപ്പെടെ ഒട്ടേറെപേർ പ്രീതക്ക് പിന്തുണയുമായി എത്തിയിരുന്നു