മുംബൈ: മുംബൈ ഭീകരാക്രമണ കേസ് പ്രതി ഡേവിഡ് ഹെഡ്ലിക്ക് നേരെ ജയിലിനുള്ളിൽ ആക്രമണം. ജയിലിലെ മറ്റ് അന്തേവാസികളാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഹെഡ്ലിക്ക് ഗുരുതര പരുക്കെന്ന് റിപ്പോർട്ട്.
മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയിലെ ജയിലില്‍ കഴിയുന്ന പാക് വംശജനാണ് ഡേവിഡ് കോള്മാന് ഹെഡ്ലി. 2016ൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഹെഡ്ലിയുടെ വിചാരണ നടന്നത്.
അന്ന് നിർണായകമായ പലവെളിപ്പെടുത്തലുകളും ഹെഡ്ലി നടത്തിയിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടിയാണ് താന്‍ ജോലി ചെയ്തിരുന്നതെന്നും പാകിസ്ഥാന് സൈന്യത്തിലെ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ഹെഡ്ലി വെളിപ്പെടുത്തിയിരുന്നു.