നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവും സൈന നെഹ്‍വാളും സായ് പ്രണീതും ക്വാർട്ടറിൽ. നാലാം സീഡ് തായ്‍ലൻഡിന്റെ രത്ചനോക് ഇന്തനോനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പത്താം സീഡ് സൈന കീഴടക്കിയത്. സ്കോർ 21 – 16, 21 – 19.
ക്വാർട്ടറിൽ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് കരോലിന മാരിനാണ് സൈനയുടെ എതിരാളി. ദക്ഷിണ കൊറിയയുടെ ഹ്യുൻ ജി സുംഗിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്. സ്കോർ 21 – 10, 21 – 16.
പുരുഷ സിംഗിൾസിൽ സായ് പ്രണീത് ക്വാർട്ടറിലെത്തി. ഡെൻമാർക്ക് താരം ഹാൻസ് ക്രിസ്റ്റ്യൻ സോൽബർഗിനെയാണ് സായ് പ്രണീത് കീഴടക്കിയത്. സ്കോർ 21 -13, 21 – 11. കെ ശ്രീകാന്ത് ക്വാർട്ടർ കാണാതെ പുറത്തായി. പ്രീക്വാർട്ടറിൽ ഡാരെൻ ല്യൂവാണ് നേരിട്ടുള്ള ഗെയിമുകൾക്ക് ശ്രീകാന്തിനെ തോൽപ്പിച്ചത്.