നാൻജിങ്: ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ. ക്വാർട്ടറിൽ ജപ്പാന്‍റെ നൊസോമി ഒക്കുഹാരെയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്. സ്കോർ 21 -17, 21 -19. ഇത് നാലാം തവണയാണ് പി വി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്‍റെ സെമിയിൽ കടക്കുന്നത്.
അതേ സമയം സൈന നെഹ്‍വാളും സായ് പ്രണീതും സെമി കാണാതെ പുറത്തായി. ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് സ്പെയിന്‍റെ കരോലിന മാരിനാണ് ക്വാർട്ടറിൽ സൈനയെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ 21 – 6, 21 -11. ജപ്പാന്‍റെ കെന്‍റോ മൊമോട്ടോയാണ് സായ് പ്രണീതിനെ കീഴടക്കിയത്.
മിക്സഡ് ഡബിൾസിൽ അശ്വതി പൊന്നപ്പ – സാത്വിക് റെഡ്ഡി സഖ്യം സെമി കാണാതെ പുറത്തായി.