നാൻജിങ്: ലോക ബാഡ്മിന്‍റൺ ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യയുടെ പി.വി.സിന്ധു ഇറങ്ങും. ജപ്പാന്‍റെ അകാനെ യമാഗുച്ചിയാണ് സെമിഫൈനലിൽ സിന്ധുവിന്‍റെ എതിരാളി.
നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് സിന്ധു സെമിയിൽ ഇടം പിടിച്ചത്. സ്കോർ: 21-17, 21-19. എന്നാൽ, സൈന നെഹ്വാളും സായി പ്രണീതും ക്വാർട്ടറിൽ പുറത്തായി.
നിലവിലെ ഒളിമ്പിക് ചാമ്പ്യൻ സ്പെയിനിന്‍റെ കരോലിന മാരിനാണ് സൈനയെ തോൽപ്പിച്ചത്. ജപ്പാന്‍റെ കെന്‍റോ മൊമോട്ടോയോടാണ് സായി പ്രണീത് പരാജയപ്പെട്ടത്.