തിരുവനന്തപുരം :കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഭരണനിർവഹണത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് ക്ഷേത്ര രക്ഷാ വേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി.പ്രമുഖ ഗാന്ധിയനും ഗാന്ധി സ്മാരക നിധി മുൻ ചെയർമാനുമായ പത്മശ്രീ പി.ഗോപിനാഥൻ നായർ ധർണ ഉദ്ഘാടനം ചെയ്തു.വിവിധ സാമുദായിക സംഘടനാ നേതാക്കളും ധർണയിൽ പങ്കാളികളായി.
കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഭരണനിർവഹണത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടാണ് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ക്ഷേത്ര രക്ഷാ സമിതിയുടെ നേതൃത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ സംഘടിപ്പിച്ചത്. പ്രമുഖ ഗാന്ധിയനും ഗാന്ധി സ്മാരക നിധി മുൻ ചെയർമാനുമായ പത്മശ്രീ പി.ഗോപിനാഥൻ നായർ ധർണ്ണ ഉദ്ഘാടനം ചെയ്തു.ശങ്കരാചാര്യരുടെ പിൻമുറക്കാരായ ഹൈന്ദവ സമൂഹം എല്ലാം തലങ്ങളിലും സംഘടിതരാകണമെന്ന് ഗോപിനാഥൻ നായർ പറഞ്ഞു.
ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു.രാഷ്ട്രീയക്കാരിൽ നിന്നും ക്ഷേത്രങ്ങളെ മുക്തമാക്കി, ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്ന് സ്വാമി അയ്യപ്പദാസ് പറഞ്ഞു .വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എസ്.ജെ.ആർ.കുമാർ, ആർ.എസ്.എസ് പ്രന്തീയ കാര്യകാരി അംഗം വി.കെ. വിശ്വനാഥൻ എന്നിവർക്കു പുറമേ വിവിധ സാമുദായിക സംഘടന നേതാക്കളും ധർണയിൽ പങ്കെടുത്ത് സംസാരlച്ചു.