ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഷോട്ട് പുട്ടിൽ തജീന്ദർ പാൽ സിംഗാണ് സ്വർണം നേടിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ഏഴായി. 20.75 മീറ്റർ ദൂരം കണ്ടെത്തിയ തജീന്ദർ ഗെയിംസ് റെക്കോർഡോടെയാണ് നേട്ടം കൈവരിച്ചത്.
അത്‍ലറ്റിക്സിൽ പ്രതീക്ഷയേകി മലയാളി താരം മുഹമ്മദ് അനസ് 400 മീറ്റർ ഫൈനലിലെത്തി. ലോങ്ജംപിൽ ശ്രീശങ്കറും വനിതാവിഭാഗം 100 മീറ്ററിൽ ദ്യുതി ചന്ദും ഫൈനലിലെത്തിയിട്ടുണ്ട്.
സ്ക്വാഷിൽ ഇന്ത്യക്ക് മൂന്ന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ദീപികാ പള്ളിക്കലും ജോഷ്‍ന ചിന്നപ്പയും സൗരവ് ഘോഷാലും സെമിയിൽ തോറ്റു. അതേസമയം വനിതാവിഭാഗം ബാഡ്‍മിന്‍റണിൽ സൈനയും പി വി സിന്ധുവും ക്വാർട്ടർ ഫൈനലിലെത്തി.