ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ട് വെള്ളി കൂടി. അശ്വാഭ്യാസത്തിലെ ടീമിനത്തിലും വ്യക്തിഗത വിഭാഗത്തിൽ ഫൗദ് മിർസയുമാണ് ഇന്ത്യയ്‌ക്കായി വെള്ളി നേടിയത്. 1982-ന് ശേഷം ആദ്യമായാണ് ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്നത്.
ബാഡ്‍മിന്‍റൺ വനിതാവിഭാഗം സിംഗിൾസിൽ സെമിയിലെത്തിയ സൈന നെഹ്‍വാളും പി വി സിന്ധുവും മെഡൽ ഉറപ്പിച്ചു. 36 വർഷത്തിന് ശേഷമാണ് ബാഡ്‍മിന്‍റൺ സിംഗിൾസിലെ ഇന്ത്യയുടെ നേട്ടം.
അത്‍ലറ്റിക്സിൽ മെഡൽ പ്രതീക്ഷയുമായി മലയാളി താരങ്ങൾ ഇന്നിറങ്ങും. 400 മീറ്‍ററിൽ മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ഹിമാ ദാസുമാണ് ഫൈനലിന് ഇറങ്ങുക. ലോംഗ് ജംപ് ഫൈനലിൽ മലയാളി താരം ശ്രീശങ്കറും മെഡൽ പ്രതീക്ഷയിലാണ്. 400 മീറ്‍റർ ഹർഡിൽസിൽ അനു രാഘവൻ ഫൈനലിലെത്തി.