ന്യൂഡൽഹി ; വൻ കിട രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു. അപകടങ്ങളിൽപ്പെട്ട് മാത്രം രാജ്യത്ത് പ്രതിവർഷം രണ്ടു ലക്ഷത്തോളം പേർ മരണപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് വാഹനങ്ങളിൽ കൂട്ടിച്ചേർക്കുന്നത്. വികസിതരാജ്യങ്ങളിൽ 2021നകം നിലവിൽ വരാൻ സാധ്യതയുള്ള സംവിധാനമാണിത്.
ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രാലയം വാഹന നിർമാതാക്കളുമായി ആദ്യവട്ട ചർച്ച പൂർത്തിയാക്കി. റോഡിൽ അപകടസാധ്യത ഉണ്ടെന്ന് കാണുന്ന സമയം ബ്രേക്ക് ചെയ്യുകയും ഒപ്പം വേഗത കുറച്ച് വാഹനം സ്വയം നിയന്ത്രിക്കുന്ന നിർമിത ബുദ്ധിയാണ് വാഹനത്തിലൊരുക്കുക . ഇലക്ട്രോണിക് സ്റ്റബിലിറ്റി, കൺട്രോൾ എന്നിവ ഉൾപ്പെട്ടതാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം
വരുന്ന മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് ഈ പരിഷ്ക്കാരം നടപ്പാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നത്.