അദ്ധ്യാപകരെ തെറിവിളിച്ചും എതിർപാർട്ടിക്കാരുടെ കൊടി വലിച്ചു കീറിയും പ്രവർത്തിക്കുന്ന സ്വാതന്ത്ര്യ സോഷ്യലിസ ജനാധിപത്യക്കാർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദ്ധ്യാപകരെ തെറിവിളിച്ചും എതിർപാർട്ടിക്കാരുടെ കൊടി വലിച്ചു കീറിയും പ്രവർത്തിക്കുന്ന സ്വാതന്ത്ര്യ സോഷ്യലിസ ജനാധിപത്യക്കാർ

റെനഗേഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2018, 10:57 pm IST
Facebook
Twitter
WhatsAppTelegram

ഏറ്റവും കൂടുതൽ ജനാധിപത്യത്തെ പറ്റി സംസാരിക്കുന്നവരാണ് ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം നടത്തുക എന്നതൊരു കറുത്ത സത്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അതേറ്റവും യോജിക്കുന്നത് പ്രശസ്ത മാനവിക പാർട്ടിയായ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനായ എസ്.എഫ്.ഐക്കാണ്.

സംഘടനയിൽ പ്രവർത്തിക്കാത്തവരെ റാഗ് ചെയ്തും എതിർ സ്വരമുയർത്തുന്നവരുടെ കഴുത്തിനു കുത്തിപ്പിടിച്ചും ഒക്കെയാണ് എസ്.എഫ്.ഐക്കാർ കാലങ്ങളായി വിദ്യാർത്ഥി പ്രവർത്തനം നടത്തുന്നതെന്നത് ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്നതും അനുഭവമുള്ളതുമായ കാര്യമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള ഒരു കോളേജാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജെന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണല്ലോ.

എസ്.എഫ്.ഐക്കാരുടെ രണ്ട് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുട്ടിസഖാക്കളുടെ ഉജ്ജ്വലമായ ഇത്തരം വിദ്യാർത്ഥി പ്രവർത്തനത്തിൽ പാർട്ടിക്കാരും സഹപ്രവർത്തകരുമൊക്കെ ഹർഷ പുളകിതരാണു താനും. പ്രിൻസിപ്പാളിന്റെ കസേര കത്തിക്കുക , പടിയിറങ്ങുന്ന പ്രിൻസിപ്പാളിന് ശവകുടീരം ഒരുക്കുക എന്നതൊക്കെയാണ് എസ്.എഫ്.ഐക്കാരുടെ ഇഷ്ടപ്പെട്ട കലാപരിപാടികൾ. മാത്രമല്ല ഇതൊക്കെ മഹത്തായ ആർട്ട് ഇൻസ്റ്റലേഷനുകളാണെന്ന് സർട്ടിഫിക്കറ്റ് നൽകാൻ പാർട്ടിയിലെ പ്രാക്കുളം ചെഗുവേരകൾ ( പ്രയോഗത്തിന് കടപ്പാട് ) നിരന്ന് നിൽക്കുമ്പോൾ അവരെങ്ങനെ അങ്ങനെയല്ലാതാകും.

വണ്ടിപ്പെരിയാറിൽ പോളി ടെക്നിക്കിൽ പഠിക്കാൻ പോയ ഒരു പാവം പെൺകുട്ടിയെ പ്രകടനത്തിനിറങ്ങാത്ത ദേഷ്യത്തിന് മർദ്ദിച്ച് വശം കെടുത്തിയത് പാർട്ടിയിലെ പെൺപുലികൾ. പരാതി പറയാൻ വന്ന അച്ഛനെ മുറിയിലിട്ട് പൂട്ടിയത് പാർട്ടിയിലെ ആൺ സിംഗങ്ങൾ. റാഗിംഗ് പരാതിപ്പെട്ടതിന് പെൺകുട്ടിയെ കോളേജിൽ നിന്ന് തന്നെ പുറത്താക്കി പിന്തുണയ്‌ക്കാൻ പാർട്ടിക്കാരുടെ ആരോമലായ പ്രിൻസിപ്പാളും. സ്വാതന്ത്ര്യ ജനാധിപത്യ സോഷ്യലിസ്റ്റ് സംഘടനയുടെ കാര്യം ഇങ്ങനെയൊക്കെയാണ്.

ചെങ്ങന്നൂരിൽ പൊലീസുകാരനെ മാതൃഭോഗിയെന്ന് അർത്ഥം വരുന്ന തമിഴ് മലയാളത്തിൽ വിളിച്ച് അഭിമാനിക്കുന്ന എസ്.എഫ്.ഐക്കാരുടെ മറ്റൊരു വിളിയാണ് ഇപ്പോൾ വൈറലാകുന്നത്. ഇവിടെ പ്രിൻസിപ്പാളിനെ വിളിക്കുന്നത് നായിന്റെ മോനേ എന്നാണ്. പല തന്തയ്‌ക്ക് പിറന്നവനെ എന്ന് ഒരു എക്സ്ട്രാ വിശേഷണം കൂടി കുട്ടി സഖാക്കൾ നൽകുന്നുണ്ട്. ഹാ എന്തൊരു മഹത്തായ വാക്ക് ഇൻസ്റ്റലേഷനുകൾ.

അതിനിടെ വന്ന മറ്റൊരു വീഡിയോയിൽ കോളേജ് തെരഞ്ഞെടുപ്പിനിടെ എതിർപാർട്ടിക്കാരന്റെ കൊടി വലിച്ച് പറിച്ച് ആഹ്ളാദിക്കുന്ന എസ്.എഫ്.ഐക്കാരെ കാണാം. എന്നിട്ട് സ്വയം പിടിച്ചിരിക്കുന്ന കൊടിയിൽ എഴുതിയിരിക്കുന്നതാണ് ബഹുരസം . സ്വാതന്ത്ര്യം , ജനാധിപത്യം, സോഷ്യലിസം. ബഹുരസം തന്നെ ഈ എസ്.എഫ്.ഐക്കാരുടെ കാര്യം.

കേരള വർമ്മ കോളേജിൽ കഴിഞ്ഞ ഏഴുവർഷമായി നടന്നു വരുന്ന എൻഡോവ്മെന്റ് വിതരണം തടസ്സപ്പെടുത്തിയപ്പോഴും പറയാനൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് എൻഡോവ്മെന്റുകൾ അവിടുത്തെ പൂർവ്വ വിദ്യാർത്ഥിയുടെ പേരിൽ ഉള്ളതായിരുന്നു. അയാളൊരു എബിവിപിക്കാരനെന്ന് മാത്രമല്ല കേരളവർമ്മയിലെ എസ്.എഫ്.ഐക്കാരെ ഞെട്ടിച്ച് ചെയർമാനായ ആളു കൂടിയായിരുന്നു. ശ്യാം.പി മേനോന്റെ പേരിലുള്ള എൻഡോവ്മെന്റ് വിതരണം സഹിക്കാനാകുമോ. കഴിയില്ല തന്നെ.

ഇതെല്ലാമാണെങ്കിലും രാവിലെ എണീറ്റ് പല്ലു തേക്കുന്നതിനു മുൻപ് വിരേചനം ചെയ്യുന്ന ആഹ്വാനം ഫാസിസത്തിനെതിരെ പോരാടണം എന്നതാണു താനും.പ്രവർത്തന ശൈലി കൊണ്ട് ബംഗാളിലും ത്രിപുരയിലും റെഡ് ഡാറ്റാ ബുക്കിൽ അംഗമാകാറായെങ്കിലും സ്വഭാവത്തിൽ മാറ്റമൊന്നുമില്ലെന്ന് സാരം.

ദാ പ്രസിദ്ധമായ രണ്ട് എ.എഫ്.ഐ വീഡിയോകൾ .. കാണൂ , കേൾക്കൂ, അഭിമാനിക്കൂ..

https://janamtv.com/wp-content/uploads/2018/09/42402239_2145823159072191_7772026296032296960_n.mp4
https://janamtv.com/wp-content/uploads/2018/09/41994958_731072310560504_8516469095742528041_n.mp4
Share657
Tweet
SendShare

More News from this section

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies