സുഖോയ് 30-എംകെഐ യുടെ പരിഷ്ക്കരിച്ച പതിപ്പ് ഇന്ത്യൻ വ്യോമസേനയിലേക്കെത്തുന്നു.മുംബൈയിൽ ഒഝാർ വ്യോമസേന സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിനു എയർ മാർഷൽ ഹേമന്ത് ശർമ്മ നേതൃത്വം നൽകും.
റഷ്യയുടെ ടെക്നോളജിയിൽ നിർമിച്ച സുഖോയ് 30 പോർവിമാനം കഴിഞ്ഞ പതിനഞ്ചു വർഷമായി ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നുണ്ട്.
2002 സെപ്റ്റംബറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004 ലാണ്.242 സുഖോയ് പോർവിമാനങ്ങളാണ് നിലവിൽ വ്യോമസേനയ്‌ക്കുള്ളത്.അടുത്തിടെ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണിരുന്നു.അതിന്റെ പശ്ചാത്തലത്തിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് സുഖോയ് പരിഷ്ക്കരിച്ച പതിപ്പെത്തുന്നത്.