ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ആദ്യമായി സിആർപിഎഫ് വനിത ബറ്റാലിയനെ ഡ്യൂട്ടിക്ക് നിയോഗിച്ചു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് മദ്ധ്യപ്രദേശിലെ മൂന്നു നഗരങ്ങളിൽ സിആർപിഎഫ് വനിത ബറ്റാലിയനെ നിയോഗിച്ചത്.
ഭോപ്പാൽ, ഇൻഡോർ ,ഉജ്ജയിൻ എന്നിവിടങ്ങളിലാണ് പെൺപുലികളിറങ്ങിയത്.ക്രമസമാധാന പാലനത്തിനായി പൊലീസിനെ സഹായിക്കുക എന്നതാണ് ഇവരുടെ ദൗത്യം. ഡിഎസ്‌പിമാരുൾപ്പെടെയുള്ള സംഘമാണ് രംഗത്തുള്ളത്.
ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ സ്തുത്യർഹമായ പ്രവർത്തനമാണ് സിആർപിഎഫ് വനിത ബറ്റാലിയൻ കാഴ്‌ച്ചവയ്‌ക്കുന്നതെന്ന് മദ്ധ്യപ്രദേശ് ഐജി പികെ പാണ്ഡെ വ്യക്തമാക്കി.മദ്ധ്യപ്രദേശിലെത്തിയ വനിത ബറ്റാലിയൻ ഏത് സാഹചര്യങ്ങളേയും നേരിടാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആറു വനിത ബറ്റാലിയനുള്ള രാജ്യത്തെ ഏക പാരാമിലിട്ടറി സേനയാണ് സി.ആർ.പി.എഫ്