ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന് മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം .യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ബോർഡിന്റെ നിലപാട് അറിയിക്കാനിരുന്ന അഭിഭാഷകൻ പിന്മാറിയത്.
നേരത്തെ എൻ എസ് എസിനു വേണ്ടി ആര്യാമ സുന്ദരം ഹാജരായിരുന്നു.
ശബരിമല സ്ത്രീപ്രവേശനവിധിക്കെതിരെ സുപ്രീംകോടതിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി, പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, ദേശീയ അയ്യപ്പഭക്തജന വനിതാകൂട്ടായ്മ, സന്നദ്ധസംഘടനയായ ചേതന,ശബരിമല അയ്യപ്പ സേവാ സമാജം എന്നിവർ ഹര്‍ജികള്‍ സമർപ്പിച്ചിട്ടുണ്ട്.