തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം.ബാലരാമപുരം വഴിമുക്കിൽ കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.
സിപിഎം നേതാവും നെയ്യാറ്റിൻകര എംഎൽഎയുടെ പിഎ യുമായ ഷാനവാസിന്റെ സഹോദരൻ റഊഫും മകനും ചേർന്നാണ് ആബാദ് റസ്റ്റോറന്റിന് എതിർവശത്തെ ചപ്പാത്തി കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ചത്.ചപ്പാത്തി വില കുറച്ചു വിറ്റതിനെ തുടർന്നായിരുന്നു മർദ്ദനം.
തിരുവനന്തപുരം നഗരത്തില്‍ പോലീസുകാര്‍ക്കെതിരെ കഴിഞ്ഞ ദിവസം എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടിരുന്നു.പാളയം യുദ്ധസ്മാരകത്തിന് മുന്നില്‍ വച്ചാണ് എസ്എഫ്ഐ നേതാക്കള്‍ അടക്കമുള്ളവര്‍ ട്രാഫിക് പോലീസുകാരെ ആക്രമിച്ചത്.
യൂണിവേഴ്സിറ്റി യൂണിയന് നേതാവ് അടക്കമുള്ളവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് സംഭവ സ്ഥലത്തു നിന്നും പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയായതെന്നാണ് ആരോപണം.
പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നതോടെയാണ് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്