ന്യൂഡല്‍ഹി : സൈനികർ തമ്മിലുള്ള അടുപ്പത്തിന്റെ മാത്രമല്ല ഇരു രാജ്യങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂടിയാണ് ഈ നൃത്തചുവടുകളിൽ പ്രതിഫലിക്കുന്നത്.ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയും,ചൈനയും തമ്മിൽ നടത്തിയ സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് നൃത്തം അരങ്ങേറിയത്.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യങ്ങളും കൈകോര്‍ത്ത ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് സൈനിക പരിശീലനം നടന്നത്.ഇത് ഏഴാം തവണയാണ് ഇന്ത്യയും ചൈനയും സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്.ഇന്ത്യയുടേയും ചൈനയുടേയും 100 ട്രൂപ്പുകള്‍ പങ്കെടുത്തു.ഭീകരവാദത്തെ ചെറുക്കുന്നതിന് മുന്‍ഗണന നല്‍കിയാണ് സംയുക്ത പരിശീലനം നടത്തുന്നതെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് കോള്‍ റെന്‍ ഗുവോഖിയാങ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ നടത്താനിരുന്ന അഭ്യാസം ദോക്ലാ സംഘര്‍ഷത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് സംയുക്ത സൈനിക അഭ്യാസം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നത് .
പരിശീലനം 23 ന് അവസാനിക്കും.
Ex #HandInHand2018. 'Bole So Nihal Sat Sri Akal'. Troops of #IndianArmy & #ChineseArmy sharing lighter moments after practicing gruesome Battle Obstacle Course. #Synergy #Interoperability #UnitedNations @SpokespersonMoD @PIB_India pic.twitter.com/A3saAO4T8P
— ADG PI – INDIAN ARMY (@adgpi) December 12, 2018