ജയ്പൂർ: ഐ.പി.എൽ അടുത്ത സീസസണിലേക്കുള്ള, താരങ്ങളുടെ ലേലം പുരോഗമിക്കുന്നു. തമിഴ്നാട് താരം വരുൺചക്രവർത്തി ലേലത്തിൽ അപ്രതീക്ഷിത താരോദയമായി. സ്പിന്നൻ ബൗളറായ വരുണിനെ 8.4 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഇതേ തുകയ്‌ക്ക് ഇന്ത്യൻ താരം ജയ്ദേവ് ഉനദ്ഘട്ടിനെ രാജസ്ഥാൻ റോയൽ നേടി.
മോഹിത് ശർമ്മയെ 5 കോടി രൂപയ്‌ക്ക് ചെന്നൈ നിലനിർത്തി. വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്‍വെയ്റ്റിനെ അഞ്ച് കോടി രൂപയ്‌ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഷിമ്‍രോൺ ഹെറ്റമെയറെ നാല് കോടി 20 ലക്ഷത്തിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സ്വന്തമാക്കി. ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ അഞ്ച് കോടി രൂപയ്‌ക്കും ഹനുമാ വിഹാരിയെ രണ്ട് കോടി രൂപയ്‌ക്കും ഡൽഹി കാപിറ്റൽസ് നേടി.
ശ്രീലങ്കൻ പേസർ ലസിത് മലിംഗയെ വീണ്ടും മുംബൈ ഇന്ത്യൻസ് അവരുടെ പാളയത്തിലെത്തിച്ചു. ആദ്യ വട്ട ലേലത്തിൽ ആരും എടുക്കാതിരുന്ന യുവരാജ് സിംഗിനെ ഒടുവിൽ മുംബൈ സ്വന്തമാക്കി.
അതേസമയം, ചേതേശ്വർ പുജാര, മനോജ് തിവാരി, അലക്സ് ഹെയിൽസ് , ക്രിസ് വോക്സ്, മാർട്ടിൻ ഗുപ്ടിൽ, ബ്രണ്ടൻ മക്കല്ലം, അടക്കമുള്ള പ്രമുഖ താരങ്ങളെ ആരും ലേലത്തിൽ പിടിച്ചില്ല.















