ബഹിരാകാശ രംഗത്ത് സമാനതകളില്ലാത്ത നേട്ടം കൈവരിക്കുകയാണ് ഇന്ത്യ.ഇതുവരെയുള്ള കണക്കുകൾ പ്രകാരം 28 രാജ്യങ്ങളിൽ നിന്നുള്ള 269 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്.ഇതിൽ 166 എണ്ണം യു എസിന്റേതാണ്.
ഇന്ന് ലോകശക്തികളെ പോലും അത്ഭുതപ്പെടുത്തും വിധമാണ് ഇന്ത്യയുടെ സാങ്കേതികരംഗത്തെ വളർച്ച.ഇന്ത്യയുടെ സ്വന്തം പിഎസ് എൽ വി യുടെ വിക്ഷേപണതീയതിക്കായി കാത്ത് നിൽക്കുകയാണ് ലോകരാജ്യങ്ങൾ.അവരുടെ ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചുപൊങ്ങുന്നത് കാണാൻ.
പിഎസ് എൽ വി -സി 43 കുതിച്ചത് കൊളംബിയൻ ഉപഗ്രഹവുമായാണെങ്കിൽ ഇനി പറക്കുന്നത് ബ്രസീലിന്റെ ആമസോണിയ -1 എന്ന ഉപഗ്രഹവുമായാണ്.ഇക്കാര്യം ബ്രസീലിയൻ സ്പേസ് ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.നാസ, സ്പെയ്സ് എക്സ്, ഇഎസ്എ തുടങ്ങി ബഹിരാകാശ ഏജൻസികളേക്കാൾ ഉള്ള വിശ്വാസ്യതയാണ് ഐ എസ് ആർ ഒ യുടെ മുതൽകൂട്ട്.തങ്ങളുടെ ഉപഗ്രഹങ്ങൾ കൃത്യമായ ലക്ഷ്യത്തിലെത്തിക്കാൻ ഐ എസ് ആർ ഒ യ്‌ക്ക് കഴിയുമെന്ന വിശ്വാസം.
2014 ലെ ചൊവ്വാ ദൗത്യം വിജയിച്ചതോടെ ഐഎസ്ആർഒയുടെ ഗ്രേഡ് കുത്തനെ ഉയർന്നു. ഇതോടെയാണ് വിദേശ രാജ്യങ്ങൾ ഇന്ത്യയ്‌ക്ക് മുന്നിൽ ദൗത്യ നിർവഹണത്തിനായി എത്തി തുടങ്ങിയത്.പി എസ് എൽ വി 43 ൽ 30 ഉപഗ്രഹങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ പി എസ് എൽ വി 44 ൽ അതിലേറെ ഉപഗ്രഹങ്ങൾ ഉണ്ടാകും.