പ്രതിരോധ രംഗത്തെ ഇന്ത്യയുടെ കുതിപ്പ് ലോകരാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.ദക്ഷിണേഷ്യയിൽ പിടിമുറുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തടയിടുന്നതും ഇന്ത്യയുടെ ഈ വളർച്ചയാണ്.
അഗ്നി മിസൈലിന്റെ പരീക്ഷണ വിജയം കരുത്ത് പകർന്നതോടെ കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. എന്നാൽ ശേഖരത്തിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളും,യുദ്ധവിമാനങ്ങളും ചൈനയുടെ അതിർത്തിയിൽ ഇറക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ ഇന്ത്യ.
കിഴക്കൻ മേഖലകളിൽ ആറു യൂണിറ്റ് ആകാശ് മിസൈൽ സംവിധാനങ്ങളും,അപ്പാച്ചെ,ചിനൂക്ക് ഹെലികോപ്റ്ററുകളും,റഫേൽ യുദ്ധവിമാനങ്ങളുമാണ് ഇറക്കുക.ഇതുകൂടാതെ സുഖോയ്-30എംകെഐ വിമാനങ്ങളും എത്തിക്കാൻ ആലോചനയുണ്ട്.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച മധ്യദൂര കര–വ്യോമ മിസൈലാണ് ആകാശ്.30 കിലോമീറ്റർ ദൂരമാണ് ആകാശ് മിസൈലിന്റെ പരിധി. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണ് മിസൈലിനുള്ളത്. ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 5.8 മീറ്റർ നീളമുള്ള ആകാശിന്റെ വേഗം 2.5 മാക് ആണ്.ശത്രു രാജ്യങ്ങളുടെ മിസൈൽ സംവിധാനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ.
യുദ്ധമേഖലകളിലേക്ക് സേനാംഗങ്ങളെ അതിവേഗം എത്തിക്കാൻ സഹായിക്കുന്നതാണ് ചിനൂക്ക് ഹെലികോപ്റ്ററുകൾ.ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്ന്.
മിനിറ്റിൽ 128 മിസൈലുകൾ ശത്രുക്കൾക്കുനേരെ പ്രയോഗിക്കാൻ കഴിയുന്നതാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ.24,500 കിലോഗ്രാം ഭാരം താങ്ങാൻ ശേഷിയുള്ള , പരമാവധി വേഗം 1910 കിലോമീറ്ററുള്ളതാണ് റഫേൽ യുദ്ധവിമാനങ്ങൾ.അമേരിക്കയുടെ എഫ് 16 നേക്കാൾ മികച്ചതാണ് ഇന്ത്യയുടെ സുഖോയ് പ്രതിരോധ ജെറ്റ് വിമാനം.ഇത്തരത്തിൽ ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റുന്ന ആയുധങ്ങളാണ് ഇന്ത്യ അതിർത്തിയിൽ ഇറക്കാൻ പോകുന്നതെന്ന് അർത്ഥം.
ഇതുകൂടാതെ ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സൈന്യത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടലുകൾ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും.