ന്യൂഡൽഹി ; ‘ കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച ഞാൻ നേരിട്ട് അനുഭവിച്ചതാണ് പാക് ഭീകരതയുടെ കൊടും ക്രൂരതകൾ ,മറക്കാനാകുന്നില്ല ‘ തുറന്ന് പറയുന്നത് മറ്റാരുമല്ല സർജ്ജിക്കൽ സ്ട്രൈക്ക് എന്ന അഭിമാന പോരാട്ടത്തെ അഭ്രപാളിയിലേക്കെത്തിക്കുന്ന സംവിധായകൻ ആദിത്യ ധറാണ്.
സൈന്യത്തിന്റെ ഭാഗമായി ഭീകരതയ്‌ക്കെതിരെ പോരാടാൻ ആഗ്രഹിച്ച ധർ ഉറി എന്ന ചിത്രത്തെ രാജ്യത്തിനും,സൈന്യത്തിനുമുള്ള സമർപ്പണമായാണ് കാണുന്നത്.
പാക് താരം ഫവദ് ഖാനുമായി ചേർന്ന് തന്റെ ആദ്യ ചിത്രം ഒരുക്കാൻ തയ്യാറെടുപ്പുകൾ നടക്കുമ്പോഴാണ് ഉറി ആക്രമണമുണ്ടാകുന്നത്.തുടർന്ന് ഇന്ത്യയിലുള്ള പാക് കലാകാരന്മാര്‍ സെപ്റ്റംബര്‍ 25നകം രാജ്യംവിടണമെന്ന് സേന പറഞ്ഞതിന് പിന്നാലെ ഫവദ് പാകിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു.അതോടെ ആരംഭിക്കാനിരുന്ന ചിത്രം മുടങ്ങി.
എന്നാൽ അതോടെയാണ് ഉറി ആക്രമണവും,സർജ്ജിക്കൽ സ്ട്രൈക്കും ഒരു വിഷയമായി ധറിന്റെ മനസ്സിലേക്കെത്തുന്നത്.പിന്നെ നാളുകൾ നീണ്ട പഠനമായിരുന്നു.ഇന്ത്യൻ സൈന്യത്തെ കുറിച്ച്,പാക് മണ്ണിൽ ഇന്ത്യ നടത്തിയ ആ മിന്നലാക്രമണത്തെ കുറിച്ച്.ഒടുവിൽ ചിത്രത്തിന്റെ നിർമ്മാണത്തിലേയ്‌ക്ക് കടക്കുമ്പോൾ ആകെയുണ്ടായിരുന്ന വെല്ലുവിളി ഇന്ത്യൻ സേനാംഗങ്ങളായി എടുക്കുന്ന അഭിനേതാക്കളെ കുറിച്ചായിരുന്നു.
രാജ്യത്തിന്റെ അഭിമാനമാകാൻ പോകുന്നവർ,അതിനായി തന്റെ സങ്കൽപ്പത്തിൽ ഉള്ളവരെ തന്നെ കണ്ടെത്തി.ഒടുവിൽ ചിത്രം പൂർത്തീകരിച്ചപ്പോൾ ധറിന് ഒന്നു മനസ്സിലായി പാക് മണ്ണിൽ ഇന്ത്യൻ സൈനികർ നടത്തിയത് ഒരു പോരാട്ടമായിരുന്നില്ല,മറിച്ച് സംഹാരം തന്നെയായിരുന്നു.
ചിത്രത്തിൽ വിക്കി കൗശലാണ് പ്രധാന വേഷത്തിലെത്തുന്നത്.യാമി ഗൗതം,കൃതി എന്നിവരാണ് മറ്റ് താരങ്ങൾ.2019 ജനുവരി 11 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.