തിരുവനന്തപുരം: എസ്ബിഐ ഓഫീസ് ആക്രമത്തിൽ അറസ്റ്റ് വൈകിപ്പിച്ച് പോലീസ്. പ്രതികൾ തലസ്ഥാനത്തുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ല. സമ്മർദ്ദത്തെത്തുടർന്ന് പ്രതികളെ ഓഫീസുകളിൽ പ്രവേശിപ്പിക്കരുതെന്ന് മേധാവികൾക്ക് പോലീസ് നിർദ്ദേശം. സിപിഎമ്മിന്റെ സംരക്ഷണത്തിലാണ് പ്രതികളെന്നാണ് സൂചന.
എന്നാൽ റിമാൻഡിലായ രണ്ട് പേർക്കെതിരെ നടപടി ആരംഭിച്ചു. എസ്ബിഐ ഓഫീസ് ആക്രമിച്ച കേസിൽ റിമാൻഡിലായ എൻജിഒ യൂണിയൻ പ്രവർത്തകരെയാണ് സസ്പെന്റ് ചെയ്തത്. എന്‍ജിഒ യൂണിയന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന് തൈക്കാട് ഏരിയാ സെക്രട്ടറി അശോകന് എന്നീ ജില്ലാ നേതാക്കൾക്കെതിരെയാണ് സസ്പെൻഷൻ അടക്കമുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ഹരിലാലും ട്രഷറി സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ അശോകനുമാണ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
അതേസമയം കേസിൽ സമ്മർദ്ധം ശക്തമായതോടെ പ്രതികളായവരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്ന് ഇവർ ജോലിചെയ്യുന്ന ഓഫീസ് മേധാവികൾക്ക് പൊലീസ് നിര്‍ദ്ദേശം നൽകി. ഇതിന്റെ ഭാഗമായി പ്രതികൾ ഓഫീസിലെത്തിയാൽ ഉടന്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഓഫീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നൽകും. എന്നാൽ തിരിച്ചറിഞ്ഞ ആറുപേരെ അറസ്റ്റ് ചെയ്യാതെ പോലീസ് മുന്നോട്ട നീങ്ങുകയാണ്. എന്നാൽ പ്രതികൾ തലസ്ഥാനത്തുണ്ടെന്ന മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടും പോലീസ് അന്വേഷണം ദൃതഗതിയിലാക്കിയിട്ടില്ല.
ഉന്നത രാഷ്ട്രീയ നേതാക്കളുടെ സ്വാധീനം കാരണം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിനെ രക്ഷിക്കാൻ നീക്കം നടക്കുന്നതയാണ് സൂചന. ഒളിവിലുള്ള സുരേഷ് ബാബുവും ശ്രീവത്സനും മറ്റ് ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൂടാതെ കേസ് ഒതുക്കി തീർക്കാൻ എസ്ബിഐ അധികൃതരുമായി യൂണിയൻ നേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം.