ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രം ഇനി ഇന്ത്യൻ നാവിക പോരാളികളുടെ കയ്യിൽ ഭദ്രം. ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിച്ചു. ഒപ്പം മൂന്നാമത്തെ എയർ ബേസ് ക്യാമ്പ് ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആരംഭിക്കാനും തീരുമാനമായി.
മലാക്ക കടലിടുക്ക് വഴി ചൈനീസ് കപ്പലുകളും,സബ് മറൈനുകളും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുകയും,നിലയുറപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലവിലെ നിർണ്ണായക തീരുമാനം.മാത്രമല്ല ശ്രീലങ്ക,പാകിസ്ഥാൻ എന്നിവിടങ്ങളിൽ ചൈന വ്യാവസായിക തുറമുഖങ്ങൾ തുറക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ അധീശത്വം സ്ഥാപിക്കാനാണെന്ന റിപ്പോർട്ടുകളുമുണ്ട്.
2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരത്തിൽ വന്നതിനുശേഷം മഹാസമുദ്രത്തിലെ ചൈനീസ് അധിനിവേശത്തെ തടയാനായി കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു.ഇന്ത്യൻ നേവി അഡ്മിറൽ സുനിൽ ലബ്ബ കമ്മീഷൻ ചെയ്യുന്ന പുതിയ ബേസിൽ 3000 മീറ്റർ റൺ വേ അടക്കമാണ് ഒരുക്കുന്നത്.ചെറു വിമാനങ്ങളും ഇറങ്ങാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്.