കൃഷ്ണഗിരി: വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്‍റ് സെമിയിൽ കേരളത്തിന് ദയനീയ തോൽവി. ഒരു ഇന്നിംഗ്സിനും 11 റൺസിനുമായിരുന്നു വിദർഭ കേരളത്തെ തകർത്തത്. മേഷ് യാദവിന്റെ 5 വിക്കറ്റ് പ്രകടനമാണ് വിദർഭയുടെ ജയം അനായാസമാക്കിയത്. രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് 12 വിക്കറ്റാണ് ഉമേഷ് യാദവ് സ്വന്തമാക്കിയത്.
ഒന്നിന് 59 എന്ന മികച്ച സ്കോറിൽ നിന്ന് 7 റൺസ് എടുക്കുന്നതിനെതിരെ 6 വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് കേരളത്തിന് വിനയായത്. 36 റൺസെടുത്ത അരുൺ കാർത്തികിനും 15 റൺസ് എടുത്ത വിഷ്ണു വിനോദിനും 17 റൺസെടുത്ത സിജോമോൻ ജോസഫിനും മാത്രമാണ് രണ്ടക്കം കാണാനായത്.
ആദ്യ ഇന്നിംഗ്സിൽ കേരളം വിദർഭയെ 208 റൺസിൽ ഒതുക്കി. 102 റൺസ് ലീഡായിരുന്നു ഒന്നാം ഇന്നിംഗ്സിൽ സന്ദർശകർ നേടിയത്.