ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിലെയും,അറബിക്കടലിലെയും പാക്,ചൈന വെല്ലുവിളികളെ നേരിടാൻ വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് ഇന്ത്യ.തദ്ദേശീയമായി ആറു മുങ്ങിക്കപ്പലുകൾ നിർമ്മിക്കാൻ 40,000 കോടി രൂപയുടെ പദ്ധതിയ്‌ക്കാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.
ലോക രാജ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ നാവികസേനകളിലൊന്നായ ഇന്ത്യൻ നേവിയെ കൂടുതൽ കരുത്തരാക്കുന്നതാണ് പുതിയ തീരുമാനം.ആറുമുങ്ങികപ്പലുകളും വിദേശ കമ്പനികളുടെ സഹായത്തോടെ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിൽ നിർമ്മിക്കും.21,000 കോടി രൂപ ചിലവിൽ വിദേശ കമ്പനികളുടെ സഹായത്തോടെ നാവികസേനയ്‌ക്ക് ഹെലികോപ്റ്റർ നിർമ്മിച്ചതുപോലെയാണ് മുങ്ങിക്കപ്പലുകളും നിർമ്മിക്കുക.
മുങ്ങികപ്പൽ പദ്ധതിയ്‌ക്കൊപ്പം 5,000 മിലാൻ ആന്റി ടാങ്ക് മിസൈലുകൾ വാങ്ങാനുള്ള കരാറും പ്രതിരോധ മന്ത്രാലയം ഒപ്പു വച്ചു.
നാവിക സേനയുടെ അണ്വായുധ ശേഷിയുള്ള മുങ്ങികപ്പലായ ഐ എൻ എസ് അരിഹന്തിനും,കാൽ വരി ക്ലാസിനും ഹെവിവെയ്റ്റ് ടോർപിഡോസ് വാങ്ങാനുള്ള നിർദേശവും റിപ്പോർട്ടിലുണ്ട്.അരിഹന്ത് നേരത്തെ തന്നെ പരീക്ഷണങ്ങളെല്ലാം പൂർത്തീകരിച്ചിരുന്നു.
അരിഹന്ത് എത്തിയതോടെയാണ് കര,വ്യോമ,കടൽ മാർഗ്ഗം അണ്വായുധ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടിയത്.