കൊൽക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ ഷില്ലോംഗിലെ സിബിഐ ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ട് മണിക്കൂറോളം നീണ്ടിരുന്നു. രാവിലെ 11 ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. സിബിഐ ജോയിന്റ് ഡയറക്ടർ പങ്കജ് ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കഴിഞ്ഞ ദിവസം മുൻപ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ സിബിഐയ്ക്ക് അനുമതി ലഭിച്ചത്.
തൃണമൂൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാജ്യസഭാ എം പി കുനാൽ ഘോഷിനെയും സിബിഐ ഇന്ന് ഷില്ലോംഗിലേക്ക് വിളിപ്പിച്ചിട്ടുണ്ട്,