തിരുവനന്തപുരം : തൊളിക്കോട് ഇമാം ഷെഫീക്ക് അൽ ഖാസിമിയ്ക്കെതിരെ പെൺകുട്ടിയുടെ മൊഴി.ശിശുക്ഷേമ സമിതി നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി ഇമാമായിരുന്ന ഖാസിമി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും വ്യക്തമാക്കിയത്. പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചു.പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും .
അതേ സമയം ഒളിവിൽ കഴിയുന്ന ഷെഫീക്ക് അൽ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും.ഖാസിമിയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഷഫീഖ് അല്‍ ഖാസിമിയുടെ സ്വദേശമായ ഈരാറ്റ്പേട്ടയിലും പ്രതി പോകാന്‍ സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി.
14 വയസ് മാത്രം പ്രായമായ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്.
പേപ്പാറ വന മേഖലയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. അല്‍ ഖാസ്മിയെ കൈയോടെ പിടികൂടുകയായിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മൊഴി നന്‍കാന്‍ തയ്യാറായിരുന്നില്ല. പള്ളി കമ്മറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനയായ ഓള് ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.