ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലീംപള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയും കൊടുങ്ങല്ലൂര്‍ സ്വദേശിനിയുമായ അന്‍സി അലിബാവ, മെഹബൂബ ഖൊഖാര്, റമീസ് വോറ, ആസിഫ് വോറ, ഒസ്യര് കാദിര് എന്നിവരാണ് മരിച്ചത്. ന്യൂസിലൻഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് വിസ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗം വെബ്പേജ് ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷന് ട്വിറ്ററില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതായി.പരിക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.
With a very heavy heart we share the news of loss of precious lives of our 5 nationals in ghastly terror attack in #Christchurch
Mr. Maheboob Khokhar
Mr. Ramiz Vora
Mr. Asif Vora
Ms Ansi Alibava
Mr. Ozair Kadir@kohli_sanjiv @MEAIndia @SushmaSwaraj 1/3— India in New Zealand (@IndiainNZ) March 16, 2019
വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലീംപള്ളികളിലായി വെടിവയ്പ്പുണ്ടായത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിലും സമീപത്തെ ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കിലുമാണ് ആക്രമണം നടന്നത്. ഓസ്ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റ് ആണ് ആക്രമണം നടത്തിയത്. തന്നെ ഭീകരനാക്കിയത് സ്റ്റോക്ക്ഹോമില്‍ ഐഎസ് നടത്തിയ ആക്രമണമാണെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. 2017 ഏപ്രിലില്‍ ഐഎസ് ഭീകരര്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. ഇത് താന്‍ നേരിട്ട് കണ്ടെന്നും അതാണ് ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.
സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ത്ഥനക്കെത്തിയ ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.