നംഗർഹാർ: അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഷിർസാദ് ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 27 താലിബാൻ ഭീകരവാദികൾ കൊല്ലപ്പെട്ടു.
ജില്ലാ ഗവർണറുടെ ഓഫീസിന് മുന്നിലായിരുന്നു ഭീകരവാദികൾ ആക്രമണം നടത്തിയത്. എന്നാൽ സുരക്ഷാസേന അവരെ തുരത്തുകയും വധിക്കുകയുമായിരുന്നു.
ഏറ്റുമുട്ടലിന് ശേഷം താലിബാൻ ഭീകരർ കാർ ബോംബ് സ്ഫോടനത്തിനും പദ്ധതിയിട്ടിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരും കൊല ചെയ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ ജിഹാദ് തുടരുമെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ രണ്ട് ദശാബ്ദമായി നിലനിൽക്കുന്ന സൈനിക വിന്യാസം പിൻവലിക്കാൻ അമേരിക്ക തയ്യറായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദോഹയിൽ വെച്ച് പല വട്ടം ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫലവത്തായിരുന്നില്ല.
‘താലിബാൻ ഒരിക്കലും അവരുടെ നീചമായ ലക്ഷ്യം നേടാൻ പോകുന്നില്ല. മുൻ വർഷങ്ങളിലേത് പോലെ അവരുടെ പദ്ധതികൾ ദയനീയമായി പരാജയപ്പെടും.’ അഫ്ഗാൻ വിദേശകാര്യ വക്താവ് ഖയിസ് മംഗൾ വ്യക്തമാക്കി.