ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടിൽ റെയ്ഡ്. തൂത്തുക്കുടിയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കണക്കിൽ പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തൂത്തുക്കുടി മണ്ഡലത്തിലെ ഡിഎംകെയുടെ സ്ഥാനാർത്ഥി കൂടിയാണ് കനിമൊഴി.
നേരത്തെ, അനധികൃതമായി പണം പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര് ആനന്ദിന്റെ വസതിയിലും ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത 22 കോടിയോളം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര് ആനന്ദ്.
അനധികൃതമായുള്ള പണമൊഴുക്ക് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.