ടെഹ്റാന്: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിൽ നാലു മലയാളികളെന്ന് സ്ഥിരീകരിച്ചു. കപ്പലിലുള്ള 18 ഇന്ത്യക്കാരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് വിവരം ലഭിച്ചത് .കപ്പലിലെ മലയാളികളടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാന് ഇന്ന് പുറത്തുവിട്ടിരുന്നു. ഇന്ത്യ, ലാത്വിയാ, ഫിലിപ്പിൻസ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 23 ജീവനക്കാരാണ് കപ്പലിലുളളത്.
കപ്പലിന്റെ ക്യാപ്റ്റൻ കൊടുങ്ങല്ലൂർ സ്വദേശി പി ജി സുനിൽ കുമാർ, ആലുവ സ്വദേശികളായ ഷിജു ഷേണായ് , ഡിജോ പാപ്പച്ചൻ, കണ്ണൂർ മേലേക്കണ്ടി പ്രജിത്ത്, എന്നിവരെ കുറിച്ചുള്ള വിവരമാണ് ഇറാന് കൈമാറിയത്. കപ്പലില്‍ ബന്ദികളായിട്ടുള്ള മലയാളികള്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കപ്പല്‍ കമ്പനി അധികൃതര്‍ ഇറാന് കത്ത് നല്‍കിയിരുന്നു.സ്റ്റെനാ ഇംപെറോ കപ്പല്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ എറിക് ഹാനെലാണ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. ഇറാന് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, കപ്പലിലുള്ള 23 പേരെയും കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറാന് അധികൃതര്‍ക്ക് കത്തുനല്‍കി. എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇറാന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ചീഫ് എക്സിക്യൂട്ടീവ് മുൻപ് അറിയിച്ചിരുന്നു .ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ കപ്പലിനുള്ളിലെ ദൃശ്യങ്ങള്‍ ഇറാന് പുറത്തുവിട്ടത്.ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതിന്റെയും ജോലി ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് ഇറാന് പുറത്തുവിട്ടത്.