ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിന് ഇന്ത്യ വിജയിച്ചു .മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അവസാന ട്വന്റി 20 നാളെ നടക്കും .ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ കളി നിർത്തി വെക്കുകയായിരുന്നു.മഴ ശക്തമായതോടെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.
ഇന്ത്യയുടെ 167 നെതിരെ മോശം തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. എട്ട് റണ്‍സെടുക്കുന്നതിനിടെ അവരുടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും (4), എവന്‍ ലൂയിസും (0) മടങ്ങി .പിന്നീടെത്തിയ റോവ്മാന്‍ പവൽ (54) നിക്കോളാസ് പൂരന്‍ (19) കൂട്ടുകെട്ട് 76 റണ്‍സു നേടി ഇന്ത്യക്കു ഭീഷണിയാകുന്നതിനിടെ മനീഷ് പാണ്ഡ്യാ ബൗണ്ടറി ലൈനിൽ എടുത്ത മനോഹരമായ ക്യാച്ചിൽ പൂരൻ മടങ്ങി .
പാണ്ഡ്യയുടെ അതേ ഓവറിൽ അഞ്ചാമത്തെ പന്തിൽ പവൽ വിക്കറ്റിനുമുന്നിൽ കുടുങ്ങിയതോടെ ഇന്ത്യക്കു പ്രതീക്ഷ കൂടി .പിന്നീട് വന്ന കീറോണ്‍ പൊള്ളാര്‍ഡ് (8), ഷിംറോണ്‍ ഹെറ്റ്മയേര്‍ (6) എന്നിവര്‍ നിലയുറപ്പിക്കുമ്പഴേക്കും വെളിച്ചക്കുറവും മഴയും വന്നതോടെ കളി നിർത്തിവെക്കുകയും മഴ ശക്തമായതോടെ കളി ഉപേക്ഷിച്ചു ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ 22 റൺസിന് വിജയിയായി പ്രഖ്യാപിച്ചു .ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
നേരത്തെ രോഹിത് ശര്‍മയുടെ (67) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത്ത് ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും ആദ്യമത്സരത്തിലെപ്പോലെ മധ്യനിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത് .രണ്ടാം മത്സരത്തിലും ഒന്നും ചെയ്യാനാകാതെ പന്ത് പുറത്തായപ്പോൾ മനീഷ് പാണ്ഡെയും നിരാശപ്പെടുത്തി. അല്ലെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ഒഷാനെ തോമസ്, ഷെല്‍ഡന്‍ കോട്ട്റെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ശിഖര്‍ ധവാന്‍ (23), വിരാട് കോലി (28), ഋഷഭ് പന്ത് (4), മനീഷ് പാണ്ഡെ (6) എന്നിവർ പുറത്തായശേഷം ക്രുനാല്‍ പാണ്ഡ്യ (20), രവീന്ദ്ര ജഡേജ (9) എന്നിവര്‍ സ്കോർ 167 ൽ എത്തിച്ചു . ഓപ്പണര്‍മാരായ രോഹിത്- ധവാന്‍ സഖ്യം 67 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത് . തുടർന്ന് ക്യാപ്റ്റൻ കോലിയുമൊത്ത് 48 റണ്‍സും രോഹിത് കൂട്ടിച്ചേര്‍ത്തു.
വിൻഡീസിന് വേണ്ടി കോട്ട്റെലിനും തോമസിനും പുറമെ കീമോ പോള്‍ ഒരു വിക്കറ്റെടുത്തു. പരമ്പരയിലെ അവസാന മത്സരം ആറിന് നടക്കും.















