കൊളംബോ : ശ്രീലങ്കൻ ക്രിക്കറ്റിന്റെ അടുത്ത നാലുവർഷത്തേക്കുള്ള പരിശീലകനായി മുൻ അന്താരാഷ്‌ട്ര ബൗളറായ റുമേഷ് രത്‌നായകയെ തീരുമാനിച്ചു .ഇടക്കാല തീരുമാനം എന്നാണ് പറഞ്ഞിരിക്കുന്നത്.ഉടൻ ആരംഭിക്കുന്ന ന്യൂസിലാൻഡ് ടീമിന്റെ പരമ്പരക്കാണ് പുതിയ പരിശീലകനെ വച്ചിരിക്കുന്നത്.ഇതോടെ നിലവിലെ പരിശീലകൻ ചന്ദ്രിക ഹതുരസിഗെയുടെ ഭാവി അനിശ്ചതത്വത്തിലായി.വലം കയ്യൻ മീഡിയം പേസർ ആയിരുന്ന റുമേഷ് 2017 ഓഗസ്റ്റ് വരെ ശ്രീലങ്കൻ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു .
ശ്രീലങ്കൻ ടീമിന്റെ നിലവിലെ മോശം പ്രകടനത്തിന്റെയും ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത്തിന്റെയും പേരിൽ ഹതുരസിംഗെ ഏറെ പഴി കേട്ടിരുന്നു.കഴിഞ്ഞ ഒരു വർഷമായി പരിശീലകന്റെ പ്രകടനം നിരീക്ഷിച്ചുവരികയായിരുന്നു എന്നും ഏറെ ആലോചിച്ച ശേഷമുള്ള തീരുമാനമാണിതെന്നും ശ്രീലങ്കൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ഷാമി സിൽവ അറിയിച്ചു .മാത്രമല്ല ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചു വിശദീകരണം ചോദിച്ചുകൊണ്ടുള്ള കത്ത് നൽകിയതായും 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കൗൺസിൽ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കൻ പരിശീലകനാകും മുൻപ് ബംഗ്ലാദേശിന്റെ പരിശീലകനായിരുന്നു ഹതുരസിംഗെ.2017 നവംബറിലാണ് ശ്രീലങ്കയുടെ പരിശീലകനായത് .















