ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില കൊണ്ടു തൃപ്തിപെടേണ്ടിവന്നപ്പോൾ മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി എന്നിവര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.യുനൈറ്റഡിന്റേയും ചെല്‍സിയുടെയും ലീഗിലെ രണ്ടാമത്തെ സമനിലയാണിത്.മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്റ്റനോടാണ് സമനില വഴങ്ങിയത് (1 -1).ഷെഫ് യുണൈറ്റഡാണ് ചെൽസിയെ തളച്ചത് (2 -2 ).
ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ ശേഷമാണ് ചെല്‍സിയെ ഷെഫീല്‍ഡ് യുനൈറ്റഡ് സമനില പിടിച്ചുവാങ്ങിയത്. താമി എബ്രഹാമിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. കല്ലം റോബിന്‍സണ്‍ ഷെഫീല്‍ഡിന്റെ ഒരു ഗോള്‍ നേടിയപ്പോള്‍ കര്‍ട്ട് സൗമയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിക്ക് വിനയായി.
സതാംപ്റ്റണെതിരെ ഡാനിയേല്‍ ജയിംസാണ് യുനൈറ്റഡിനു ലീഡ് നേടികൊടുത്തത് . എന്നാല്‍ ജാനിക് വെസ്റ്റര്‍ഗാര്‍ഡിന്റെ ഗോള്‍ സതാംപ്റ്റണ് സമനിലയൊരുക്കി. അവസാന 20 മിനിറ്റോളം സതാംപ്ടണ്‍ പത്ത് പേരുമായിട്ടാണ് കളിച്ചത്. അഗീറോയുടെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാല് ഗോളിനാണ് ബ്രൈറ്റണെ തകർത്തത്. ഭ്രൂനേയും സിൽവയും ഓരോ ഗോൾ നേടി . ലെസ്റ്റര്‍ 3-1നാണു ബേണ്‍മൗത്തിനെ തോല്‍പ്പിച്ചത്. ജാമി വാർഡിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ലെസ്റ്റർ മത്സരം അനുകൂലമാക്കിയത് .മറ്റു മത്സരങ്ങളിൽ ക്രിസ്റ്റല്‍ പാലസ് ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയെ തോല്പിച്ചപ്പോൾ,വെസ്റ്റ് ഹാം 2- 0നു നോര്‍വിച്ച് സിറ്റിയെ മറികടന്നു . ന്യൂകാസില്‍ വാറ്റ് ഫോര്‍ഡ് മത്സരം 1-1നു സമനിലയിൽ പിരിഞ്ഞു .
നിലവിലെ പോയിന്റ് നിലയിൽ ലിവർപൂൾ ൪ കളിലായി 12 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു .തൊട്ടുപുറകിൽ 10 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയുണ്ട് .ലിസ്റ്ററും ക്രിസ്റ്റൽ പാലസും 3 ഉം 4 ഉം സ്ഥാനതാണുള്ളത്.