വാഷിംഗ്ടണ്‍: സമൂഹ മാദ്ധ്യമമായ യൂട്യൂബിനെതിരെ നടപടി. കുട്ടികളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് ഫെഡറല്‍ നിയമം ലംഘിച്ചുവെന്ന ആരോപണത്തിന് മേലാണ് നടപടി. ഗൂഗിളിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റും അതിന്റെ യൂട്യൂബ് വീഡിയോ സേവനവും ആരോപണങ്ങള്‍ അവസാനിപ്പിക്കാനായി 170 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന് പറഞ്ഞു.
മാതാപിതാക്കളുടെ അനുമതിയില്ലാതെ ഇന്റര്‍നെറ്റിലെ കുക്കികൾ പിന്തുടർന്ന് കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പരസ്യങ്ങള്‍ വഴി പണം ശേഖരിക്കുകയും ചെയ്തതായാണ് യൂട്യൂബിനെതിരായ ആരോപണം.
ഇതിനു മുന്‍പ് 1998ലാണ് കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചതുമായി ബന്ധപ്പെട്ട സംഭവമുണ്ടാകുന്നത്. അന്ന് എഫ്ടിസിയും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസും തമ്മില്‍ നടന്നതാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ ഒത്തുതീര്‍പ്പ്. 34 മില്യന്‍ ഡോളറാണ് അന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് എഫ്ടിസി നല്‍കിയത്. എന്നാല്‍ യൂട്യൂബിന്റെ ഉടമസ്ഥരായ ആല്‍ഫബറ്റിന്റെ ജൂലൈ രണ്ടാം പാദത്തിലെ മാത്രം വരുമാനം 38.9 മില്യന്‍ ഡോളറാണ്.
പണം നല്കി പിഴയൊടുക്കുന്നതിന് പുറമേ, ഭാവിയില്‍ നിയമ ലംഘനം നടത്തുന്നതില്‍ നിന്ന് കമ്പനി വിട്ടുനില്‍ക്കണമെന്നും കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് മാതാപിതാക്കളില്‍ നിന്ന് സമ്മതം നേടുന്നതിനുള്ള ബാധ്യതകളെക്കുറിച്ച് ചാനല്‍ ഉടമകളെ അറിയിക്കണമെന്നും ഒത്തുതീര്‍പ്പില്‍ ആവശ്യപ്പെടുന്നു.