ഗുവാഹത്തി : അനധികൃത കുടിയേറ്റക്കാരെ അസമിൽ നിന്ന് മാത്രമല്ല ഭാരതത്തിൽ നിന്ന് തന്നെ പുറത്താക്കുമെന്ന ഉറച്ച നിലപാടുമായി ആഭ്യന്തര മന്ത്രി അമിത് ഷാ . ഇത് കേന്ദ്ര സർക്കാരിന്റെ നയമാണ്. രാജ്യസുരക്ഷയാണ് മോദി സർക്കാർ മുന്നോട്ട് വയ്ക്കുന്ന നിലപാട് .അതിൽ നിന്ന് അൽപ്പം പോലും പിന്നോക്കം പോകാനാകില്ല – അമിത് ഷാ പറഞ്ഞു .
ഗുവാഹത്തിയിൽ നടന്ന വടക്ക് കിഴക്കൻ ജനാധിപത്യ സഖ്യത്തിന്റെ നാലാം കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇത്തരത്തിൽ അനധികൃതമായി കുടിയേറി പാർക്കുന്നവർ രാജ്യത്ത് ഭീകരവാദം ഉൾപ്പെടെയുള്ളവ വളർത്താൻ കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയിരുന്നു . ഇതേ തുടർന്നാണ് സർക്കാർ നിലപാടുകൾ കർശനമാക്കിയത് .
അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ ആകെ 3,29,91,384 പേരാണ് അപേക്ഷ നല്‍കിയത്. ആദ്യ കരട് പട്ടികയില്‍ 2,89,83,677 പേരാണ് ഉള്‍പ്പെട്ടത്. 41 ലക്ഷം പേര് ഒഴിവാക്കപ്പെട്ടു. എന്നാല്‍ പുന:പരിശോധനയ്ക്ക് ശേഷം പ്രസിദ്ധപ്പെടുത്തിയ അന്തിമ പട്ടികയില്‍ 3,11,21,004 പേര് ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ 19,06,657 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് .