സന്നിധാനം: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ 90 ശതമാനത്തിലേറെ പരിക്കേറ്റ മലയാളി ജവാൻ ശബരിമലയിലെത്തി. സിആർപിഎഫിലെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പതിനെട്ടാം പടി ചവിട്ടിയാണ് ബിജേഷ് അയ്യനെ തൊഴുതത്.
2009 ൽ ചത്തീസ്ഗഡിലെ ദന്തേവാദയിൽ സി.ആർ.പി.എഫിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 11 ജവാൻമാരാണ് കൊല്ലപ്പെട്ടത്. ജീവന്റെ തുടിപ്പ് മാത്രം അവശേഷിപ്പിച്ച് നാലുപേർ രക്ഷപ്പെട്ടു. അതിലൊരാൾ കോഴിക്കോട് സ്വദേശി ബിജേഷായിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബിജേഷ് ശബരിമലയിലെത്തി. തന്റെ ദീർഘനാളത്തെ ആഗ്രഹത്തിനൊടുവിലാണ് കന്നിക്കാരനായി ബിജേഷ് മലകയറി അയ്യനെ കണ്ടത്. അതും പതിനെട്ടാം പടി കയറി.
ഭീകരാക്രമണത്തിൽ 90 ശതമാനത്തിലേറെ പരിക്കേറ്റ മലയാളി ജവാൻ അയ്യനെ കാണാൻ ശബരിമലയിലെത്തി
ഭീകരാക്രമണത്തിനിരയായി മൂന്നരവർഷം കോമാ സ്റ്റേജിൽ ; പിന്നെ പതിയെപ്പതിയെ ജീവിതത്തിലേക്ക്. പതിനെട്ടാം പടി കയറി തൊഴാൻ കഴിഞ്ഞത് പൊന്നമ്പലവാസന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് ധീരസൈനികൻ കോഴിക്കോട് സ്വദേശി ബിജേഷ് ; പത്തു വർഷത്തെ യാതനകൾ അയ്യപ്പ ഭക്തി കൊണ്ട് മറികടന്ന് കന്നിസ്വാമിയായാണ് ബിജേഷ് ശബരിമലയിലെത്തിയത്
Posted by Janam TV on Wednesday, December 11, 2019
11 ജവാൻമാർ മരിച്ച ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ബിജേഷ് വർഷങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. മൂന്നു വർഷത്തോളം അർദ്ധബോധാവസ്ഥയിൽ കഴിഞ്ഞു. 16 ശസ്ത്രക്രിയകൾ നടത്തി. ഇതിനൊടുവിലാണ് ജീവൻ തിരിച്ചു കിട്ടിയത്.
ശരീരത്തിന്റെ 90 ശതമാനത്തിലേറെ പരിക്കേറ്റ ബിജേഷിന് പള്ളിപ്പുറം ക്യാമ്പിലേക്ക് സ്ഥലമാറ്റം ലഭിച്ചെങ്കിലും പരുക്ക് ഭേദമാവാത്തതിനാൽ മെഡിക്കൽ പെൻഷനെടുത്തു. സന്നിധാനത്തു ഡ്യൂട്ടി നോക്കുന്ന സി.ആർ.പി.എഫ് ജവാൻമാരുടെ സഹായത്തോടെയാണ് ബിജേഷ് ദർശനം നടത്തിയത്.