ഇന്ത്യന്‍ വ്യോമസേനയുടെ വൈമാനികനായിരുന്നു ജനറല്‍ കെ.എം കരിയപ്പയുടെ മകനായ കെ.സി കരിയപ്പ. 1965ല്‍ നടന്ന ഇന്ത്യ-പാകിസ്താന് യുദ്ധത്തില്‍ കെ.സി കരിയപ്പ പാകിസ്താന്റെ പിടിയിലായിരുന്നു. കരിയപ്പ പറത്തിയിരുന്ന വിമാനം പാകിസ്താന് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ സെയ്ദി വെടിവെച്ചിടുകയും അദ്ദേഹത്തെ യുദ്ധത്തടവുകാരനാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കെ.സി കരിയപ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കിയതോടെ പാകിസ്താന് ഈ വിവരം ഇന്ത്യയെ അറിയിച്ചു. ഈ സമയം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് മെര്‍ക്കാരയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു ജനറല്‍ കെ.എം കരിയപ്പ. ജനറല്‍ അയൂബ് ഖാന് നേരിട്ടു വിളിച്ചാണ് മകന് പിടിയിലായ വിവരം കരിയപ്പയെ അറിയിച്ചത്.
മകനെ എത്രയും പെട്ടെന്ന് മോചിപ്പിക്കാമെന്ന് ജനറല്‍ അയൂബ് ഖാന് കരിയപ്പക്ക് വാഗ്ദാനം നല്കി. എന്നാല്‍ കെ.സി കരിയപ്പക്ക് മറ്റ് യുദ്ധത്തടവുകാരില്‍ നിന്നും വ്യത്യസ്തമായി യാതൊരു വിധത്തിലുള്ള പ്രത്യേക പരിഗണനയും നല്‍കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. അത് തന്റെ മകനല്ല. മറിച്ച് അദ്ദേഹം ഭാരതത്തിന്റെ പുത്രനാണെന്നും മാതൃരാജ്യത്തിനു വേണ്ടി പോരാടിയ യഥാര്‍ത്ഥ ദേശസ്നേഹിയാണെന്നും കരിയപ്പ പറഞ്ഞു. മോചിപ്പിക്കുമെങ്കില്‍ എല്ലാവരേയും ഒരുമിച്ച്. അല്ലെങ്കില്‍ ആരെയും വിട്ടയക്കരുതെന്നാണ് കരിയപ്പ അന്ന് പാകിസ്താനോട് നിര്‍ദ്ദേശിച്ചത്.
രാഷ്ട്രീയ സ്വയംസേവക സംഘം ഷെയർ ചെയ്ത ഒരു ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ വിവരം ഉണ്ടായിരുന്നത്.
During the 1965 war, Gen KM Cariappa's son K C Cariappa, an Indian Air Force pilot, was shot down over Pakistan by Army…
Posted by Rashtriya Swayamsevak Sangh (RSS) on Monday, January 27, 2020