ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ആശ്വാസ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. 2019 ഡിസംബർ 18 ന് ശേഷം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഹീറോ ഐഎസ്‌എൽ മത്സരമാണിത്.
ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് പുറത്തായതിനാൽ, ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ നേടി റാങ്കിങ്ങിൽ ഉയർന്ന സ്ഥാനം നേടനാകും ഇരു ടീമുകളും ശ്രമിക്കുക. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ആരധകരെ തൃപ്തരാക്കാൻ ഇരുവരും ശ്രമിക്കുമെന്നുറപ്പാണ്.
സീസണിലെ ആദ്യ ഘട്ടത്തിൽ മികച്ച തുടക്കമായിരുന്നിട്ടും റോബർട്ട് ജാർണിയും കൂട്ടരും ലീഗ് അവസാന ഘട്ടത്തിലേക്ക് മുന്നേറുമ്പോൾ റാങ്കിങ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 2020-യിൽ ഇതുവരെ ഗോൾ നേടാൻ ടീമിനായിട്ടില്ല. 2020-ന്റെ തുടക്കം മുതൽ 49 ശ്രമങ്ങൾ മാത്രമാണ് ഗോളിനായി അവർ നടത്തിയത്. ഈ വർഷത്തെ രണ്ടാമത്തെ കുറഞ്ഞ റെക്കോർഡാണത്.
പ്രതിരോധത്തിലെ പിഴവ്, പ്രത്യേകിച്ച് മത്സരങ്ങളുടെ രണ്ടാം പകുതിയിൽ സംഭവിച്ച പിഴവുകൾ ക്ലബ്ബിനെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ നാല് മത്സരങ്ങളിലും രണ്ടാം പകുതിയിൽ ജാർണിയുടെ ടീം ഗോളുകൾ വഴങ്ങി. കഴിഞ്ഞ വർഷം നവംബർ 24 മുതൽ നടന്ന ഒമ്പത് മത്സരങ്ങളിലും ടീമിന് വിജയിക്കാനായിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് 6-3-നു തോൽവി വഴങ്ങിയ ടീമിന് ആദ്യ നാല് സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാനുള്ള സാധ്യത അവസാനിച്ചിരുന്നു. അവസാന മൂന്നു മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ടീം വഴങ്ങിയത് 12 ഗോളുകളാണ്. പ്രതിരോധത്തിലെ പിഴവുകൾ ഇതിൽ മുഖ്യ പങ്കു വഹിച്ചു.
ഇതുവരെയുള്ള പതിനഞ്ചു മത്സരങ്ങളിൽ നിന്നായി ഇരുപത്തേഴുഗോളുകൾ ടീമിന് നേടാനായി. എന്നാൽ നിർണായക ഘട്ടങ്ങളിലെ വ്യക്തിഗത പിഴവുകൾക്ക് ടീമിന് വലിയ വിലയാണ് നൽകേണ്ടി വന്നത്. ഈ പിഴവുകളാണ് ടീമിനെ കഴിഞ്ഞ മത്സരങ്ങളിൽ ടീമിനെ തോൽവിയിലേക്ക് നയിച്ചത്.
എന്നാൽ സ്ട്രൈക്കർ ബാർത്തലോമി ഒഗ്‌ബെച്ചെയുടെ മികച്ച ഫോം ടീമിന് പ്രതീക്ഷ നൽകുന്നു. ചെന്നൈയിനെതിരായ അവസാന മത്സരത്തിൽ ഈ സീസണിലെ ആദ്യ ഹാട്രിക്ക് നേടിയ ബാർത്തലോമി ഒഗ്‌ബെച്ചെ ഈ സീസണിൽ ഇതുവരെ പതിനൊന്ന് ഗോളുകൾ നേടി. ഈ പതിനൊന്നിൽ ഏഴെണ്ണവും കേരളത്തിന്റെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്നാണ്. ഗോൾഡൻ ബൂട്ട് മുൻനിരക്കാരനായ നെറിജസ് വാൽസ്കിസിന് ഒരൊറ്റ ഗോളിന് മാത്രം പിന്നിൽനിൽക്കുന്ന കേരള ഹിറ്റ്മാൻ, വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ സ്‌ട്രൈക്കറിനു ഒപ്പമെത്തുമെന്നുറപ്പാണ്. സസ്‌പെൻഷൻ മൂലം ഒഗ്‌ബെച്ചെയുടെ സ്‌ട്രൈക്ക് പങ്കാളി മെസ്സി ബൗളിക്ക് മത്സരം നഷ്ടമാകും.















