പുൽവാമ ഭീകരാക്രമണം പിന്നിട്ട് 12 ദിവസങ്ങൾ കഴിഞ്ഞ പുലർച്ചെ ഇന്ത്യയുടെ യുദ്ധ വിമാനമായ മിറാഷ് 2000 പറന്നു പാക് മണ്ണിൽ ഇന്ത്യയുടെ സംഹാരത്തിനായി. 40 സൈനികരുടെ വീരമൃത്യുവിന് ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകൾ ഇന്ത്യ തകർത്തെറിഞ്ഞു.
നയതന്ത്രതലത്തിലും സൈനികനീക്കത്തിലും മികച്ചുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഴയ്ക്കാത്ത കണക്കുകൂട്ടലുകളായിരുന്നു. അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തിയ ഇന്ത്യന്‍ നയതന്ത്രനീക്കത്തിനൊടുവിലാണ് പാക് മണ്ണിലെ ഭീകരക്യാംപുകള്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയത്. ഭീകരത തുടച്ചുനീക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ലോകരാജ്യങ്ങള്‍ ഒന്നിച്ചു കൈയ്യടിച്ചപ്പോള്‍ നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിനുള്ള അംഗീകാരംകൂടിയായി.
തിരിച്ചടി പ്രതീക്ഷിച്ചെങ്കിലും ഇത്രയധികം ആഘാതമുണ്ടാക്കുമെന്ന് പാകിസ്ഥാനും കരുതിക്കാണില്ല. അത്രയ്ക്കും സൂക്ഷ്മമായിരുന്നു ഇന്ത്യയുടെ നീക്കങ്ങള്‍. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചപ്പോള്‍ കനത്ത പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തിലായിരുന്നു പാകിസ്ഥാന്റെ ശ്രദ്ധ. ഒരു നിമിഷത്തെ പാക് റഡാറുകളുടെ അശ്രദ്ധ മുതലെടുത്ത് അതിര്‍ത്തികടന്ന് കയറിച്ചെന്ന ഇന്ത്യന്‍ പോര് വിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തി.
പഴുതുകളില്ലാത്ത കൃത്യമായ ആക്രമണം. പ്രധാനമന്ത്രിക്കും സുരക്ഷ ഉപദേഷ്ടാവിനും സൈന്യത്തിലെ ചിലര്‍ക്കും മാത്രമറിയാവുന്ന രഹസ്യനീക്കം. 21മിനുട്ട് നീണ്ട ഇന്ത്യന്‍ പോര് വിമാനങ്ങളുടെ സംഹാര താണ്ഡവത്തില്‍ ഭീകരക്യാംപുകള്‍ നിലംപതിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പാക് സൈന്യം പകച്ചുനിന്നു. രണ്ടാം മിന്നലാക്രമണത്തില്‍ ഒരു പോറല്‍ പോലും ഏല്ക്കാതെ ദൗത്യം കഴിഞ്ഞ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ തിരികെ ബേസ് ക്യാംപിലെത്തി. പുല്‍വാമയില്‍ ചീന്തിയ ധീരജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് യാഥാര്‍ഥ്യമായ നിമിഷം. ഏല്ലാറ്റിനുമുപരി രാജ്യമാണെന്ന ചിന്ത പ്രവര്‍ത്തിയിലും പ്രധാനമന്ത്രി കാണിച്ചുതന്നു.
പന്ത്രണ്ട് ദിവസത്തിനുള്ളിലാണ് പുല്‍വാമയിലെ ധീരസൈനികരുടെ ജീവത്യാഗത്തിന് ഇന്ത്യ പകരം വീട്ടിയത്. ഇനിയൊരു ആക്രമണം നടത്താനാവാത്തവിധം കനത്ത ആഘാതമാണ് ജയ്ഷെ മുഹമ്മദിനും പാകിസ്ഥാനും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്രവേദികളില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ, ഇസ്രായേല്‍, ഫ്രാന്‍സ്, ഇറാന് അടക്കമുള്ള മുപ്പതിലധികം രാജ്യങ്ങള്‍ അടിയുറച്ച് നിന്നപ്പോള്‍ പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്ന ചൈനയ്ക്ക് മൗനം പാലിക്കേണ്ടിവന്നതും നയതന്ത്രതലത്തില്‍ മോദിയുടെ വിജയമായി വിലയിരുത്തപ്പെട്ടു.