ആലപ്പുഴ: പാടശേഖരങ്ങളിലെ വിളവെടുപ്പും നെല്ലുസംഭരണവും സുഗമമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. കര്‍ഷകതൊഴിലാളികള്‍ക്ക് പ്രത്യേക പ്രോട്ടോക്കോള്‍ നടപ്പാക്കി തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സംഭരണം തടസപ്പെട്ടാല്‍ നെല്ല് സൂക്ഷിക്കാന്‍ ഗോഡൗണുകള്‍ ഒരുക്കാനും തീരുമാനം.
തൊഴിലാളിക്ഷാമവും വാഹനങ്ങളുടെ അപര്യാപ്തതയും കാരണം മുടങ്ങിയ നെല്ല് സംഭരണവും കൊയ്ത്തും പുനരാരംഭിക്കാന്‍ പൊതുമരാമത്ത് മന്ത്രിയും കൃഷിമന്ത്രിയും, ഭക്ഷ്യമന്ത്രിയും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. ലോറി ഉടമകളുമായും തൊളിലാളി യൂണിയനുമായും സംസാരിച്ച് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. മില്ലുകാര്‍ നെല്ല് സംഭരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും ഉന്നതതല യോഗത്തിന് ശേഷം മന്ത്രിമാര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകാത്ത രീതിയില്‍ നെല്ല് സംഭരണം പൂര്‍ത്തിയാക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. കൊയ്ത്തിനും നെല്ല് വാഹനങ്ങളില്‍ കയററുന്നതിനും തൊഴിലാളികള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക പ്രോട്ടോകോളും കൊറോണ പ്രതിരോധ സംവിധാനങ്ങളും തൊഴിലാളികള്‍ക്കായി ഒരുക്കും. നാളെ മുതല്‍ തന്നെ നെല്ല് സംഭരണം കാര്യക്ഷമമായി നടക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന് പറഞ്ഞു.
16000 ഹെക്ട്ര്‍ പാടത്തെ കൊയ്ത്ത് കുട്ടനാട്ടില്‍ മാത്രം ഇനി പൂര്‍ത്തിയാകാനുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊയ്ത നെല്ല് പാടത്തു കിടക്കുകയാണ്. ഇതേ സമയം വേനല്‍മഴ കഴിഞ്ഞ രണ്ടു ദിവസവും ശക്തമായിരുന്നു. ഇതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്ക കുറക്കുന്നതാണ് മന്ത്രിമാര്‍ നല്കുന്ന ഉറപ്പ്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുക അത്ര എളുപ്പമല്ലെന്ന വിലയിരുത്തലാണ് കര്‍ഷകര്‍ക്കുള്ളത്.