മലപ്പുറം : നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ ആളെ കൂട്ടി നമസ്കരിച്ചതിന് തിരൂരിൽ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ജില്ല ആശുപത്രിയിലെ ഡോക്ടർ ആയ അഷ്റഫ് അലിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. നടുവിലങ്ങാടി ജുമാ മസ്ജിദിൽ വൈകുന്നേരം 4 മണിക്ക് ഇരുപതോളം പേരുമായി ഇദ്ദേഹം നമസ്കാരം നടത്തി എന്നാണ് പോലീസ് പറയുന്നത്.
പള്ളിക്കമ്മിറ്റിയുടെ അറിവോടെ അല്ലായിരുന്നു നമസ്കാരം. സ്ഥലത്ത് എത്തിയ പോലീസ് ഇദ്ദേഹം അടക്കം 20 ഓളം പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് എതിരെ ഐപിസി 270, 271 വകുപ്പുകൾ ചുമത്തി ആണ് കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. നിരോധനാജ്ഞ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ 5 പേരിൽ കൂടുതൽ ഒരുമിച്ച് നിൽക്കുന്നത് നിയമവിരുദ്ധമാണ്.
കൊറോണ മുൻ കരുതൽ നടപടികളുടെ ഭാഗമായി പള്ളികളും ആരാധനാലയങ്ങളും അടച്ചിടാൻ പോലീസ് നിർദേശവും ഉണ്ട്.