കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു ഫ്ലോറൻസിലെ മേയർ ദാരിയോ നർദേലയുടെ ട്വീറ്റ് വന്നത്. “ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങളൊക്കെ നമ്മൾ കൃത്യമായി പാലിക്കുന്നുണ്ട്. ചൈനക്കാരിൽ നിന്ന് അകന്നു നിൽക്കാനുള്ള, കൊറോണയുടെ പേരിൽ വെറുപ്പ് പടർത്താനുള്ള ചിലരുടെ നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. ഹഗ് എ ചൈനീസ് , ഒരു ചൈനക്കാരനെ കെട്ടിപ്പിടിക്കുക “ എന്നായിരുന്നു നർദേലയുടെ ഇറ്റാലിയൻ ഭാഷയിലെ ട്വീറ്റിന്റെ അർത്ഥം.
വുഹാനിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇറ്റലിക്കാർ ഒരു സാമൂഹ്യ അകലം ചൈനക്കാരോട് കാണിച്ചു തുടങ്ങിയിരുന്നു. ഇറ്റലിയും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ പത്തു വർഷമായി വർദ്ധിച്ചതിന്റെ ഭാഗമായി എതാണ്ട് മൂന്നര ലക്ഷത്തിലധികം ചൈനക്കാർ ഇറ്റലിയിൽ താമസിക്കുന്നുണ്ട്. ചൈനയിൽ പോയി തിരിച്ചു വന്ന ഇറ്റലിക്കാരോട് പതിനാലു ദിവസം നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം പല ഗവർണർമാരും ഇറ്റലിയിൽ നൽകിയിരുന്നു. ഇതിനിടയിലാണ് ഇടതുപക്ഷക്കാരനായ നർദേല ഹഗ് എ ചൈനീസ് ക്യാമ്പയിനുമായി മുന്നോട്ടു വന്നത്.
#coronavirus: seguiamo le indicazioni delle autorità sanitarie e usiamo cautela, ma nessun terrorismo psicologico e soprattutto basta con i soliti sciacalli che non vedevano l’ora di usare questa scusa per odiare e insultare. Uniti in questa battaglia comune! #AbbracciaUnCinese pic.twitter.com/pUdqEl0piW
— Dario Nardella (@DarioNardella) February 1, 2020
വംശീയവാദികളെന്ന പേരുകിട്ടാതിരിക്കാനുള്ള ഉത്സാഹത്തിൽ ഫ്ലോറൻസ് ഗവർണറുടെ നിർദ്ദേശം മിക്ക ഇറ്റലിക്കാരും കാര്യമായി അനുസരിച്ചുവെന്നാണ് സൂചന. എന്തായാലും ഒരു മാസം കഴിഞ്ഞപ്പോഴേക്ക് ഇറ്റലിയെ തകർക്കുന്ന രീതിയിൽ വ്യാപിക്കുകയാണ് കൊറോണ വൈറസ്. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ അമേരിക്കയിലാണെങ്കിലും ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. ഒൻപതിനായിരത്തിലധികം പേർ ഇതുവരെ മരിച്ചു കഴിഞ്ഞു. ആറായിരത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചു. അൻപതോളം ഡോക്ടർമാർ മരിച്ചു. ഇന്നലെ ഒറ്റദിവസം കൊണ്ട് 919 പേരാണ് ഇറ്റലിയിൽ മരിച്ചത്.
സാമൂഹ്യ അകലം പാലിക്കൽ ആദ്യമേ നടത്തിയിരുന്നെങ്കിൽ ഇത്ര ഭീകരമായി ഇറ്റലിയെ കൊറോണ ബാധിക്കില്ലായിരുന്നു എന്നാണ് ഇറ്റലിയിലെ പ്രമുഖ വൈറോളജി വിദഗ്ദ്ധനായ ഡോ. ജോർജിയോ പാലു പറയുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ അത്തരമൊരു നീക്കം നടത്തിയില്ല. വംശീയവാദികൾ എന്ന വിളി വരുമെന്ന ഭയമായിരുന്നു കാരണം. ഉദാരവാദികളുടെ പ്രതിഷേധത്തെയും ഭയന്നിരുന്നു. സ്വാഭാവികമായും ലോക്ക് ഡൗണും ഐസൊലേഷനും എല്ലാം താമസിച്ചു. അതിന്റെ ഫലം ഇറ്റലി അനുഭവിക്കുകയും ചെയ്തു.
The mayor of Florence, Italy, @DarioNardella initiated "hug a Chinese" on Twitter on Feb 1, opposing anger toward China amid the #nCoV2019 outbreak, and calling for "Unity in this common battle!" Many Italian netizens responded by posting photos of themselves with Chinese. pic.twitter.com/LutXfPyXc7
— Global Times (@globaltimesnews) February 4, 2020
ഫ്ലോറൻസ് ഗവർണറുടെ ട്വീറ്റും ഹഗ് എ ചൈനീസും ചൈനീസ് മാദ്ധ്യമങ്ങൾ ആവേശപൂർവ്വം കൊണ്ടാടിയെന്ന് പറയേണ്ടതില്ലല്ലോ. ചൈനയിൽ ആരംഭിച്ച അജ്ഞാത രോഗം സാർസ് വിഭാഗത്തിലാണെന്ന് ആദ്യം പറഞ്ഞ ചൈനക്കാരനായ ഡോക്ടർക്ക് വലിയ മാനസിക പീഡനമാണ് നേരിട്ടത്. ഒടുവിൽ അദ്ദേഹം കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നായിരുന്നു ചൈന ആദ്യം മുതൽ ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. ഇരുമ്പുമറകളിൽ പലതും മറച്ചുവച്ചപ്പോൾ അത് ബാധിച്ചത് മുഴുവൻ ലോകത്തെയുമാണ് . ഉദാരതയുടെ കൂടുതൽ കൊണ്ട് ആവശ്യമായ നടപടികൾ എടുക്കാതിരുന്നാൽ എന്താകും സംഭവിക്കുക എന്നത് ഇറ്റലിയും കാട്ടിത്തരുന്നു.