തമിഴ്നാട് : സംസ്ഥാനത്ത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം വനിതാ പ്രഭാഷകരിലേക്കും വ്യാപിപ്പിക്കുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വനിത മത പ്രഭാഷകര്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയതായി കണ്ടെത്തിയിരുന്നു. ഇത് രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വനിതാ പ്രഭാഷകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
വൈറസ് ബാധിതരുടെ എണ്ണം നിയന്ത്രണതീതമായി വര്‍ധിക്കുമ്പോഴും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും പട്ടിക തയ്യാറാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനിടയില്‍ തബ്ലീഗില് പങ്കെടുത്തവര്‍ വീടുകളിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
മസ്ദൂറത് ജമാ അത്തിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ള വനിതാ പ്രഭാഷകരാണ് ദിവസങ്ങളോളം വീടുകളില്‍ തങ്ങി പ്രാര്‍ത്ഥന നടത്തിയിരിക്കുന്നത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വീടുകളിലും ഇവര്‍ ദിവസങ്ങളോളം തങ്ങി പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ വീട്ടുകാരുമായി അടുത്തിടപഴകിയിട്ടുണ്ടെന്നാണ് സൂചന. ഇത് രോഗ വ്യാപന സാധ്യത ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തുന്നത്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ താമസിച്ച വീടുകള്‍ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പിടികൂടിയ മലേഷ്യന്‍ സ്വദേശികളെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഇതുവരെ 571 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 522 പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കഴിഞ്ഞ ദിവസം മാത്രം തബ്ലീഗിൽ പങ്കെടുത്ത 85 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.