മസ്കറ്റ് : ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ വ്യാജ ട്വിറ്റർ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയ പാകിസ്താന് തിരിച്ചടി. തന്റെ പേരിൽ പ്രചരിപ്പിച്ച ട്വീറ്റ് വ്യാജമാണെന്ന വിശദീകരണവുമായി ഒമാൻ രാജകുടുംബാംഗം രംഗത്തെത്തി. രാജ കുടുംബാംഗവും സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റർനാഷണൽ കോ ഓപ്പറേഷൻ വിഭാഗം അസി. വൈസ് ചാൻസലറുമായ മോന ബിൻത് ഫഹദ് അൽ സയ്ദാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഇന്ത്യൻ സർക്കാർ മുസ്ലിം വേട്ട അവസാനിപ്പിച്ചില്ലെങ്കിൽ ഒമാനിൽ ജോലി ചെയ്യുന്ന ഒരു മില്യൺ ഇന്ത്യക്കാരെ പറഞ്ഞു വിടും എന്നായിരുന്നു മോന അൽ സൈദിന്റെ പേരിൽ വന്ന വ്യാജട്വീറ്റ്. എന്നാൽ ആ അക്കൗണ്ട് തന്റേതല്ലെന്നും യഥാർത്ഥ അക്കൗണ്ടുകൾ ഇതാണെന്നും വ്യക്തമാക്കിയാണ് രാജകുടുംബാംഗം ട്വീറ്റ് ചെയ്തത്.
— Mona Al Said (@MonaFahad13) April 22, 2020
I thank HH @MonaFahad13 for clarification on fake social media posts attributed to her.
India values its friendly relations with Oman and will continue working closely with the Government and people of Oman to further strengthen our special relationship.@MEAIndia
@MofaOman https://t.co/9FET0ADw1r— Amb Munu Mahawar (@AmbMunu) April 22, 2020
ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ നേതൃത്വത്തിൽ സൈബർ ജിഹാദ് നടപ്പാക്കുന്ന വിവരം ജനം ടിവി നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യക്കെതിരെ പ്രചാരണം നടത്തുന്ന ട്വിറ്റർ ഹാൻഡിലുകളെല്ലാം പാകിസ്താനുമായി ബന്ധമുള്ളതാണെന്നും കണ്ടെത്തിയിരുന്നു. ഇവരെ പിന്തുണച്ച് ഇന്ത്യയിലെ ചില തീവ്രവാദ സംഘടനയുടെ വിദേശത്തും നാട്ടിലുമുള്ള പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
ട്വീറ്റ് വ്യാജമാണെന്ന് ഒമാൻ രാജകുടുംബാംഗം തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പാകിസ്താൻ ഇന്ത്യക്കെതിരെ നടത്തുന്ന സൈബർ ജിഹാദിന്റെ ശക്തമായ തെളിവാണ് ലഭിച്ചത്. പാക് ട്വിറ്റർ ഹാൻഡിലുമായി ബന്ധം വയ്ക്കുന്നവരെക്കുറിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.