ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകുമ്പോള്‍ പാകിസ്താന് വ്യാജ വാര്‍ത്തകളും ഭീകരനപ്രവര്ത്തനവും ആസൂത്രണം ചെയ്യുന്ന തിരക്കി ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 120 വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ‘നാം’ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻ സിംഗിലൂ ടെയായിരുന്നു ഉച്ചകോടി നടന്നത്. പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആക്ഷേപം ഉന്നയിച്ചത്. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ആദ്യമായാണ് ‘നാം’ ഉച്ചകോടിയില്‍ സംസാരിക്കുന്നതെന്ന പ്രത്യേകതയും സമ്മേളന ത്തിനുണ്ട്. അസര്‍ബയ്ജാന്‍ പ്രസിഡന്റ് അലിയേവിന്റെ അധ്യക്ഷതയിലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തലവന്മാര് ഒത്തുകൂടിയത്.
‘ ലോകത്തെ എല്ലാ രാജ്യങ്ങളും കൊറോണക്കെതിരെ ശക്തമായി പോരാടുകയാണ്. എന്നാല്‍ മറ്റ് ചിലരിവിടെ കൊറോണയേക്കാള്‍ അപകടകാരിയായ ഭീകരതയും, വ്യാജ വാര്‍ത്തകളും, വീഡിയോകളും വഴി രാജ്യങ്ങളേയും സമൂഹങ്ങളേയും ഭിന്നിപ്പിക്കുന്ന തിരക്കിലാണ്. എന്നാലിന്ന് താന്‍ ഭാവാത്മകമായ പ്രവര്‍ത്തനത്തെപ്പറ്റിയാണ് ശ്രദ്ധിക്കുന്നത്. നമ്മളെല്ലാവരും ചേര്‍ന്ന് കൊറോണക്കെതിരെ ഇനി എന്തൊക്കെയാണ് ഒത്തൊരുമിച്ച് ചെയ്യേണ്ടത് എന്നതി നാണ് ഊന്നല്‍ കൊടുക്കേണ്ടത്’ പാകിസ്താന് പ്രസിഡന്റ് ഡോ. ആരിഫ് അല്വിയടക്കം പങ്കെടുത്ത ‘നാം’ ഉച്ചകോടിയില്‍ നരേന്ദ്രമോദി വ്യക്താക്കി
ഇന്ത്യക്കെതിരെ നിരന്തരം പാകിസ്താന് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണത്തെ തുറന്നുകാട്ടുന്നതില്‍ നാം ഉച്ചകോടിയിലും നരേന്ദ്രമോദിക്കായി. വിവിധ സമൂഹ മാധ്യമ ങ്ങളിലൂടെ വ്യാജ വാര്‍ത്തകളും വീഡിയോകളും വഴി പാകിസ്താന് ഈ നിര്‍ണ്ണായക ഘട്ടത്തിലും നടത്തുന്ന പ്രവൃത്തി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ശക്തമായ ഭാഷയില്‍ ഉച്ചകോടിയില്‍ പറയാന്‍ പ്രധാനമന്ത്രിക്കായെന്നും വിദേശകാര്യ മന്ത്രാലയ വക്താക്കള്‍ ചൂണ്ടിക്കാട്ടി. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയും ഭീകരതക്കെതിരെയാണ് സംസാരിച്ചത്.