ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 17-ാം തീയതി മുതൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുകയെന്ന് ലീഗ് അധികൃതര്‍ അറിയിച്ചു. എല്ലാ മത്സരങ്ങളിലും ടീമുകള്‍ക്ക് സുരക്ഷാ ദൃഷ്ടിയില്‍ അഞ്ച് പേരെ പകരക്കാരായി ഇറക്കാമെന്ന സൗകര്യത്തില്‍ ക്ലബ്ബ് അധികൃതര്‍ സന്തോഷത്തിലാണ്. കളികള്‍ക്കിടെ മൂന്നുതവണയാണ് താരങ്ങളെ മാറ്റാന്‍ അനുവദിക്കുക എന്നും തീരുമാനമായിട്ടുണ്ട്്.
മത്സരക്രമങ്ങളുടെ പട്ടിക തൊട്ടടുത്ത ദിവസം പുറത്തിറക്കുമെന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചു. ടീമുകലുടെ സ്വന്തം മൈതാനങ്ങളില്‍ തന്നെ കളികള്‍ നടത്താനാകുമെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പൊതുവേദികള്‍ ഉപയോഗിക്കുമെന്നും ലീഗ് അധികൃതര്‍ പറഞ്ഞു.
കളിക്കാര്‍ക്ക് തയ്യാറെടുക്കാനുള്ള സമയം വളരെ കുറവായിരുന്നു എന്ന ആശങ്കയാണ് ക്ലബ്ബുകള്‍ പങ്കുവയ്‌ക്കുന്നത്. മൂന്നുമാസം ടീമിനൊപ്പം ഇല്ലാതിരുന്നത് ഒരു പ്രശ്‌നമായി എല്ലാവരും കരുതുന്നു. മാത്രമല്ല പരിശീലനം തീവ്രമാക്കിയാല്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും ക്ലബ്ബുകളെ ആശങ്കയിലാക്കുന്നു.